Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Friday, November 11, 2011

മായാത്ത കാലത്തിന്‍ പൂക്കാലം....














ഋതുക്കളെത്ര മാറി മറഞ്ഞാലും
സ്വപ്നങ്ങളെത്ര പൂത്തു വിടര്‍ന്നാലും
മനസ്സിന്റെ കോണിലെവിടെയോ
ഒരു മായാത്ത കാലത്തിന്‍
പൂക്കാലം...
പൂന്തോട്ടത്തിലെത്രയോ
പൂക്കള്‍ വിടര്‍ന്നപോല്‍
സൌഹൃദത്തിന്‍ സൌരഭ്യം
ഇളംതെന്നല്‍ വീശുന്നു
എന്നകതാരിലിന്നും....
നഷ്ടപ്പെട്ട സന്തോഷങ്ങള്‍ മറക്കാനോ...
ഇനിയും നേടിയെടുക്കാനോ ആവുമോ...?
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...

എന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച 1993- 95. ഒരിക്കലും എത്തപ്പെടാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയിലും ആഘോഷമാക്കിയ രണ്ട് വര്‍ഷം. വിവരണങ്ങള്‍ക്കപ്പുറത്തെ സ്വപ്നലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഞാനിന്ന് വീണ്ടും മാര്‍ത്തോമാ കോളജിന്റെ വലിയ ഗേറ്റും കടന്ന് ഓട്ടോയിലെത്തുന്നു...... എന്നെ എടുത്തു കൊണ്ട് വരാനും പോവാനും എന്റെ സൌകര്യത്തിനു വേണ്ടി ഏറ്റവുമടുത്ത ക്ളാസ്സ്മുറിയിലേക്ക് എന്റെ അനിയന്‍ ഫിറോസ് എന്നെ എടുത്ത് നടക്കുന്നു.... എന്നെ കാണുമ്പോള്‍ കൂട്ടുകാരോ സ്റാഫുകളായ അച്ചായന്മാരോ അധ്യാപകരോ പുഞ്ചിരിയോടെ വിശേഷങ്ങള്‍ ആരായുന്നു..... എല്ലാവര്‍ക്കുമൊപ്പം മറ്റൊരു സ്റൂളിലിരുന്ന് കൂട്ടുകാരോട് തമാശകള്‍ പറഞ്ഞിരിക്കുന്നു, അധ്യാപകര്‍ ക്ളാസ്സിലെത്തുന്നതുവരെ....

ഏതൊക്കെയോ ദിക്കില്‍ നിന്നും അപരിചതരായി ഭയചകിതരായി കടന്നു വന്നവരെ ആഘോഷത്തോടെ വരവേല്‍ക്കുന്ന സീനിയര്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കുഞ്ഞാടുകളായി ഒതുങ്ങിയും പതുങ്ങിയും നിന്ന കാലം.....

എൻറെ അനിയൻ ഫിറോസ്‌ എന്നെ ക്ലാസ്സിലേക്ക്‌  എടുത്ത് കൊണ്ട് വരുന്നതിന്റെയും പോവുന്നതിന്റെയും സഹതാപരംഗമായതു കൊണ്ടാവാം സുഖമില്ലാത്ത കുട്ടിയെന്ന പേരില്‍ ആദ്യവര്‍ഷത്തില്‍ എനിക്ക് ഒരു പ്രിയസുഹൃത്തെന്ന് പറയാന്‍ ആരുമില്ലായിരുന്നു. അധികം വൈകാതെ അവരുടെ ഇടയില്‍ അവരില്‍ പ്രിയപ്പെട്ടവളായി ഒത്തുകൂടുന്ന ഇടവേളകളില്‍ എല്ലാം പങ്കുവെച്ച് ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സൌഹൃദങ്ങള്‍..... ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സംഗമങ്ങളില്‍ എന്നും ഒന്നാംസ്ഥാനം കോളേജ് സ്റോറില്‍നിന്നും ആരെങ്കിലും വാങ്ങിത്തരുന്ന കോഫീ ബൈറ്റ് മുട്ടായിക്കായിരുന്നു...

ക്ളാസ്സില്‍ നിന്നും പുറത്തിറങ്ങാതെ, കോമ്പൌണ്ടിലും ഗ്രൌണ്ടിലും കറങ്ങി നടക്കാതെ, ക്ളാസ്സുകള്‍ കട്ടു ചെയ്യാതെ, മുദ്രാവാക്യങ്ങളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കാനാവാതെ പ്രത്യേകതകളെന്തെങ്കിലും എന്നിലുണ്ടെന്ന് അവകാശപ്പെടാനില്ലാതെ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ഉള്‍തുടിപ്പായി മാര്‍തോമാ കോളജ് നല്‍കിയത് എന്റെ ഏകാന്തതയിലെ ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്... എന്നുമെന്നും മനസ്സില്‍ മിന്നിത്തെളിയുന്ന നക്ഷത്രതിളക്കം.....

ആരുടെയൊക്കെയോ ദാനമായി കിട്ടിയ ആ രണ്ടു വര്‍ഷം തല്‍ക്കാലത്തേക്ക് സങ്കടങ്ങളെയെല്ലാം മാറ്റി വെച്ച് മനസ്സു നിറയെ സന്തോഷങ്ങളോടെ ഓരോ കാര്യങ്ങളും അനുഭവിച്ച് ആസ്വദിച്ചു...., എന്റെ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ...!

എന്റെ നിസ്സഹായതയുടെ നാളുകളില്‍ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും സമ്മിശ്രങ്ങളില്‍ കോളജ് ഓര്‍മ്മകള്‍ കൂടി കോര്‍ത്തിണക്കി കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരില്‍ എന്റെ ഒരു പുസ്തകമിറങ്ങി. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുസ്തകത്തെക്കുറിച്ചും ചിത്രപ്രദര്‍ശനത്തെക്കുറിച്ചും തിരിച്ചറിഞ്ഞ് എന്നെ മറന്ന കൂട്ടുകാര്‍ക്കിടയില്‍ പഴയ കോളജ് ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളോടെ അവര്‍ തേടിയെത്തുമ്പോള്‍ വര്‍ഷങ്ങളിത്രയും മറഞ്ഞിരിക്കുന്നു എന്ന സത്യം അത്ഭുതപ്പെടുത്തുന്നു. കോളേജ് ജീവിതത്തില്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായിരിക്കാം...., ഇതിലും കൂടുതല്‍ അനുഭവങ്ങളും ഉണ്ടായിരിക്കാം. കാലുകള്‍ തളര്‍ന്നതിനുശേഷം രണ്ടാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ വീട്ടിലിരുന്ന് പത്താം ക്ളാസ്സ് മാത്രം പഠിച്ച് പാസ്സായി. കൂടെ പഠിച്ചവരോ പരിചയത്തിലുള്ളവരോ ഇല്ലാതെയുള്ള എന്റെ കോളജ് പഠനത്തിന്റെ തുടക്കം... അറിവിന്റെ അളവുതൂക്കങ്ങള്‍ക്കപ്പുറം ആണ്‍- പെണ്‍ വ്യത്യാസങ്ങളില്ലാതെ, ഗുരു-ശിഷ്യ ബന്ധത്തിന്‍ അതിരുകളില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി സൌഹൃദത്തിന്റെ ഒരു വിശാലലോകം എന്റെ മുന്നില്‍ തുറന്ന് കിടന്നിരുന്നു.... അതുകൊണ്ട് തന്നെ ഒന്നുമില്ലായ്മയിലും നേടിയ ഓരോന്നും അമൂല്യങ്ങളാണ്....

ഞാന്‍ കോളജിന്റെ പടിയറങ്ങിയ 16 വര്‍ഷത്തിനു ശേഷം മാര്‍തോമാ കോളജിലെ പുതിയ തലമുറയിലെ നൌഷാദും അശ്വിനും, കോളജ് പിറവിയെടുത്ത 31 വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠിച്ചുപോയവര്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പുതുമകളോടെ ഇറക്കുന്ന മാഗസിനില്‍ അവര്‍ തിരഞ്ഞെടുത്ത കുറച്ചു പേരില്‍ ഒരംഗമായി ഞാനുമുണ്ട് എന്നറിയിച്ചു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ മാഗസിനില്‍ ഒരു കുഞ്ഞു കവിത പോലും കോറിയിടാന്‍ അറിയാതിരുന്ന എനിക്ക് 2011- ല്‍ ഇറങ്ങുന്ന മാഗസിനില്‍ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ സന്തോഷമാണ് മനസ്സില്‍ നിറഞ്ഞത്്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ പുതുതലമുറ അവഗണിക്കുന്നതൊക്കെയും അന്ന് ഞങ്ങള്‍ ആഘോഷമാക്കിയതായിരുന്നില്ലേ എന്നാണോര്‍ത്തത്.

എനിക്ക് ഓര്‍ക്കാനുള്ളതും ഓര്‍മ്മപ്പെടുത്താനുള്ളതും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നന്മയെക്കുറച്ച് തന്നെയാണ്.... എന്തോക്കെയോ തിരക്കുകളില്‍ പെട്ട് അവഗണിക്കുന്ന ഒരു നല്ല സ്നേഹബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഓര്‍ക്കാനില്ലാതെ എന്ത് കോളജ് ജീവിതം? ഇതുപോലെ ഒരു മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ കാലത്ത് സാക്ഷ്യപ്പെടുത്താന്‍ ഇന്നത്തെ തലമുറയിലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന എന്തെങ്കിലുമുണ്ടോ ഈ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കപ്പെട്ടത്.....








Tuesday, November 1, 2011

പകരം വെക്കാനില്ലാത്ത സ്നേഹം






ഒരു മാതാവ് അവരുടെ മക്കളെ സ്നേഹിക്കുന്നതിന് ഒരു പ്രത്യേകദിനത്തിന്റെയോ വര്‍ഷത്തിന്റെയോ മഹിമയും ഗുണവും നോക്കിയിട്ടാണോ.... ഒരു മാതാവിന്റെ ജീവന്റെ തുടിപ്പുകളായി ഒരുപാട് വേദനകളുടെ അതിലേറെ സന്തോഷത്തിന്റെ ഉള്‍പുളകത്തോടെ ഒരു കുഞ്ഞു പിറന്നു വീഴുന്ന നിമിഷം മുതല്‍ അവര്‍ മക്കള്‍ക്കു വേണ്ടി അവരുടെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സദാ വേവലാതിയും ആവലാതിയുമൊഴിയാതെ കഴിയുമ്പോഴും മക്കള്‍ വളര്‍ന്നു വലുതായിത്തീരുമ്പോള്‍ കടപ്പാടുകളുടെയോ ബന്ധങ്ങളുടെയോ വിലയറിയാതെ കൂട്ടത്തില്‍പ്പെടാത്തവരായി മാറ്റിനിര്‍ത്തിയ ബന്ധങ്ങളുടെ കണ്ണികളില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളോടുള്ള വലിയ അവഗണനകളാണിന്ന്.... അതിന്റെ തെളിവുകളാണല്ലോ അധികരിച്ചു വരുന്ന വൃദ്ധസദനങ്ങള്‍....

മാതാവിന്റെ നന്മ എന്താണ് എന്ന് മക്കള്‍ ഓര്‍ക്കുന്നത് അവരുടെ അസാന്നിദ്ധ്യത്തിലോ നഷ്ടത്തിലോ മാത്രം.... ഒരു ദിനത്തില്‍ മാത്രം അവരെ ആദരിക്കുവാനുള്ളതാക്കി മാറ്റാനുള്ളതാണോ ഒരു മാതാവിനോടുള്ള മക്കളുടെ കടപ്പാടുകള്‍ എന്നെനിക്കറിയില്ല. പക്ഷെ എന്നെപ്പോലെയുള്ളവരെ സംമ്പന്ധിച്ച് അവരോടുള്ള കടപ്പാടുകള്‍ എങ്ങനെ തീര്‍ക്കാനാവുമെന്നറിയാതെ അവരില്ലാത്ത ഒരു നിമിഷം പോലും എങ്ങനെ കഴിയുമെന്നോര്‍ത്ത് മനസ്സു വിങ്ങുന്ന നീറ്റലോടെ ജീവിച്ച് തീര്‍ക്കുകയാണ്....

എന്റെ ജീവിതത്തില്‍ ഞാനും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്..... എന്നില്‍ നിന്നും ഞാന്‍ ഉമ്മയെ ഒന്നുമാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ എനിക്ക് ഉമ്മയെ കുറിച്ച് ഒന്നും പറയാനില്ല.... എന്റെ കൂടെയുള്ളതെല്ലാം ഉമ്മയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ ഉമ്മായെ കുറിച്ച് പ്രത്യേകമായി എനിക്കെന്ത് പറയാനാകും....
എന്റെ ഉമ്മ എനിക്കെല്ലാമെല്ലാം ആണ്....
എന്റെ മുഖം മങ്ങിയാല്‍ ഉമ്മയുടെ കണ്ണുകള്‍ നിറയും....
എന്റെ കണ്ണുകള്‍ നിറഞ്ഞാല്‍ ഉമ്മ തേങ്ങിക്കരയും....
എന്റെ ഓരോ ചലനങ്ങളിലും ഉമ്മ നിറസാന്നിദ്ധ്യമാവുമ്പോള്‍
എന്റെ നിസ്സഹായതകളും പരാജയങ്ങളും
ഉമ്മയുടെ അസാന്നിദ്ധ്യമാണ്.....

എന്റെ ഉമ്മയും ഞാനും എത്രത്തോളം പരസ്പരം പൂരകങ്ങളായിരുന്നു എന്ന് ഞാനറിയുന്നത് ഉമ്മാക്ക് ഉണ്ടാകുന്ന ഓരോ അസുഖങ്ങളുടെയും തുടക്കങ്ങളില്‍ എന്നില്‍ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു..... അസുഖമായി ആശുപത്രികളില്‍ കിടക്കുന്ന അപ്പോള്‍ മാത്രമായിരുന്നു ഉമ്മ എന്നില്‍ നിന്നും ഏറെ സമയം വിട്ടുനിന്നിട്ടുള്ളത്.... ഉമ്മ എന്റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിപ്പോവുമോ എന്ന ആശങ്കകള്‍ നിറഞ്ഞ ആ നിമിഷങ്ങള്‍ എത്രത്തോളം തീരാത്ത സങ്കടങ്ങളുടെ കാണാക്കയങ്ങളിലേക്ക് എന്നെ തളര്‍ത്തി എന്നു പറയാനാവില്ല.... ബാക്കി എല്ലാവരും എല്ലാവരും എന്റെ കൂടെ ഉണ്ടായിട്ടും ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി എന്നു തോന്നിയ ഭീകരനിമിഷങ്ങള്‍.... പിന്നെ തോന്നി അല്ലാഹു അതെല്ലാം വീണ്ടും എനിക്കു നല്‍കുന്ന പരീക്ഷണങ്ങളായിരുന്നു എന്ന്.... എന്റെ ഉമ്മയെ പെട്ടെന്നു എന്നില്‍ നിന്നും എടുത്തുമാറ്റാതെ പടിപടിയായി മാറ്റാനുള്ള ഒരു പരീക്ഷണം.... ആ സമയങ്ങളില്‍ ഞാന്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നു മനസ്സിലാക്കിത്തരാന്‍ കൂടിയാവണം ഒരുപക്ഷെ അല്ലാഹു എന്നെ പരീക്ഷിച്ചത്.... അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാനത് അനുഭവിച്ച് അറിഞ്ഞ് മനസ്സിലാക്കുകയായിരുന്നു... പക്ഷെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സ് പതറിപ്പോവുന്നത്, ഉമ്മയില്ലെങ്കില്‍.... ഞാന്‍.....? ആ ഒരു ശൂന്യത എനിക്കെങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന് ഊഹിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്...

ഇപ്പോള്‍ ഉമ്മയുടെ സഹായങ്ങള്‍, സ്നേഹങ്ങള്‍ ഞാന്‍ മുമ്പത്തേക്കാളുപരി മനസ്സിലാക്കുന്നു... അസുഖങ്ങള്‍ നിസ്സഹായാവസ്ഥയിലാക്കിയ എന്റെ ഉമ്മ ഇപ്പോള്‍ അന്നത്തേക്കാള്‍ എനിക്കേറെ ആശ്വാസമാണ്, സമാധാനമാണ്..... ഇങ്ങനെയങ്കിലും ഉമ്മ എന്റെ കൂടെയുണ്ടല്ലോ എന്ന് എങ്ങനെ അല്ലാഹുവിനോട് നന്ദി പറയണമെന്നറിയാത്ത ആശ്വാസം.... കാരണം അല്ലാഹുവിനോട് അത്ര കെഞ്ചിക്കരഞ്ഞ് ചോദിച്ചിട്ട് കിട്ടിയതാണ് എനിക്കെന്റെ ഉമ്മയെ വീണ്ടും....

00 00 00 00 00 00 00 00

സഫിയടീച്ചറിനെ ഇക്കറിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ ദയനീയ സ്ഥിതിയിലുള്ള രണ്ട് മക്കളുടെ കാര്യങ്ങള്‍ പറഞ്ഞയുമ്പോള്‍ അവരറിയാതെ നിയന്ത്രണം വിട്ടുപോയ്.... എന്റെ കാലശേഷം എന്റെ കുട്ടികള്‍..... എന്റെ ആരോഗ്യം കുറഞ്ഞു വരുന്നു..... അവരെ സുരക്ഷിതരായി നോക്കാനൊരിടം വേണം.... മറ്റു മക്കള്‍ക്കും മരുമക്കള്‍ക്കും അവരൊരു ബാധ്യതയായിത്തീരരുത്.... നമ്മള്‍ നോക്കുന്നതു പോലെയാകില്ലല്ലോ മറ്റാരും..... അല്ലാഹു ഒരു വഴി കാണിച്ചുകൊടുക്കമെന്ന വിശ്വാസത്തോടെ അവസാനവാക്കുകള്‍ പൊട്ടിക്കരച്ചിലോടെയാണ് അവര്‍ അവസാനിപ്പിച്ചത്....
എന്റെ നെഞ്ചിലെ കനല്‍ ആളിക്കത്തിയ നിമിഷം......

00 00 00 00 00 00 00 00

നനച്ചിട്ട തുണിപോലെ തളര്‍ന്നു കിടക്കുന്ന 16 വയസ്സായ മകള്‍.... ഓട്ടിസം വന്ന് ബുദ്ധിമാന്ദ്യത്തിലായ മകളെ ചേര്‍ത്ത് പിടിച്ച് ഹസീന വിതുമ്പി. എന്റെ കുട്ടി എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍.... അവള്‍ക്ക് എന്നെ ഉമ്മാ എന്നൊന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന നിമിഷം.....

00 00 00 00 00 00 00 00

കഴുത്തിന് താഴെ തളര്‍ന്ന ഹബീബ് ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഒരുതരം ഭീതിയോടെ ആ വിഷയം മാറ്റി. ആ ഭാഗത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറെയില്ല.... അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഓര്‍ക്കാന്‍ കൂടി എനിക്ക് പേടിയാണ്.... അവന്റെ സങ്കടം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു....
00 00 00 00 00 00 00 00

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമലയുടെ ശ്വാസം തടസ്സപ്പെട്ട് ശബ്ദം അടഞ്ഞു.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ്. എല്ലാവരും അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ പിടിച്ച് തലയിലും പുറത്തും നെഞ്ചിലും തട്ടി, വെള്ളം കൊടുത്തു.... അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് അവളുടെ അടുത്തു ചെന്നു ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.... ഇല്ല, അപ്പോള്‍ അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ സംഭവിച്ചതാണ്....
രണ്ട് ദിവസം മുമ്പ് പ്രഷര്‍ കൂടി അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയത് അവള്‍ പറയുന്നത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കഴിഞ്ഞ ആഴ്ച പാലിയേറ്റിവിലെ പകല്‍വീട്ടിലേക്ക് അവള്‍ക്ക് കൂട്ടായി കൂടെ വന്നത് അമ്മയായിരുന്നു..... കൈയ്ക്കും കാലുകള്‍ക്കും ബലക്ഷയം വന്നുക്കൊണ്ടിരിക്കുന്ന അവള്‍ക്കു സഹോദരങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും എന്തിനും ഏതിനും ആശ്രയം അമ്മ തന്നെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് അമ്മ കൂടി...... ഞാന്‍ മെല്ലെ അവളുടെ അടുത്തു നിന്നു മാറി. അല്ലെങ്കില്‍ എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടാല്‍ അത് അവളെ കൂടുതല്‍ തളര്‍ത്തുകയേ ഉണ്ടാവൂ എന്നെനിക്കറിയാമായിരുന്നു.

00 00 00 00 00 00 00 00

കമലയില്‍ നിന്നും വ്യത്യസ്തമല്ല പുഷ്പചേച്ചിയുടെ അനുഭവവും... രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ പുഷ്പചേച്ചിയും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുമ്പോള്‍ സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്തിട്ടു വേണം അമ്മയ്ക്കു പുറത്തു പോവാന്‍. അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങള്‍ക്ക് ബാത്ത് റൂമിലേക്ക് അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്ത് ഇറക്കിയിരുത്തി കാലില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി കുളിപ്പിച്ചു കൊടുക്കലും മറ്റും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

പകരാനും പകര്‍ത്താനും
ഒരിക്കലും വറ്റാത്തൊരു
പാനപാത്രമായ് ഹൃദയം
തുളുമ്പും ഉമ്മയെന്ന സ്നേഹാമൃതം....
ആഴക്കടലായൊഴുകുന്ന സ്നേഹവുമായ്
ആകാശക്കുടക്കീഴിലൊതുങ്ങുന്ന
ആലംബമായ്് കരയാനും പറയാനും
മടിത്തട്ടിലില്‍ തലചായ്ച്ചു പരിഭവങ്ങളോതാനും
കുറുമ്പുകാട്ടി ഇണങ്ങാനും പിണങ്ങാനും
ഞാനെന്നും എന്റുമ്മാന്റെ പൈതലല്ലേ....
എന്‍ ചുണ്ടിലിന്നും മുലപ്പാലമൃതിന്‍ മധുരമില്ലേ...
എനിക്കുറങ്ങാന്‍ ആ സ്നേഹത്തിന്‍
താരാട്ടെനിക്കെന്നും വേണം....
എനിക്കുണരാന്‍ ആ നന്മയുടെ
സാന്ത്വനമെന്നും വേണം....
**************************

Friday, November 11, 2011

മായാത്ത കാലത്തിന്‍ പൂക്കാലം....














ഋതുക്കളെത്ര മാറി മറഞ്ഞാലും
സ്വപ്നങ്ങളെത്ര പൂത്തു വിടര്‍ന്നാലും
മനസ്സിന്റെ കോണിലെവിടെയോ
ഒരു മായാത്ത കാലത്തിന്‍
പൂക്കാലം...
പൂന്തോട്ടത്തിലെത്രയോ
പൂക്കള്‍ വിടര്‍ന്നപോല്‍
സൌഹൃദത്തിന്‍ സൌരഭ്യം
ഇളംതെന്നല്‍ വീശുന്നു
എന്നകതാരിലിന്നും....
നഷ്ടപ്പെട്ട സന്തോഷങ്ങള്‍ മറക്കാനോ...
ഇനിയും നേടിയെടുക്കാനോ ആവുമോ...?
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...

എന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച 1993- 95. ഒരിക്കലും എത്തപ്പെടാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയിലും ആഘോഷമാക്കിയ രണ്ട് വര്‍ഷം. വിവരണങ്ങള്‍ക്കപ്പുറത്തെ സ്വപ്നലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഞാനിന്ന് വീണ്ടും മാര്‍ത്തോമാ കോളജിന്റെ വലിയ ഗേറ്റും കടന്ന് ഓട്ടോയിലെത്തുന്നു...... എന്നെ എടുത്തു കൊണ്ട് വരാനും പോവാനും എന്റെ സൌകര്യത്തിനു വേണ്ടി ഏറ്റവുമടുത്ത ക്ളാസ്സ്മുറിയിലേക്ക് എന്റെ അനിയന്‍ ഫിറോസ് എന്നെ എടുത്ത് നടക്കുന്നു.... എന്നെ കാണുമ്പോള്‍ കൂട്ടുകാരോ സ്റാഫുകളായ അച്ചായന്മാരോ അധ്യാപകരോ പുഞ്ചിരിയോടെ വിശേഷങ്ങള്‍ ആരായുന്നു..... എല്ലാവര്‍ക്കുമൊപ്പം മറ്റൊരു സ്റൂളിലിരുന്ന് കൂട്ടുകാരോട് തമാശകള്‍ പറഞ്ഞിരിക്കുന്നു, അധ്യാപകര്‍ ക്ളാസ്സിലെത്തുന്നതുവരെ....

ഏതൊക്കെയോ ദിക്കില്‍ നിന്നും അപരിചതരായി ഭയചകിതരായി കടന്നു വന്നവരെ ആഘോഷത്തോടെ വരവേല്‍ക്കുന്ന സീനിയര്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കുഞ്ഞാടുകളായി ഒതുങ്ങിയും പതുങ്ങിയും നിന്ന കാലം.....

എൻറെ അനിയൻ ഫിറോസ്‌ എന്നെ ക്ലാസ്സിലേക്ക്‌  എടുത്ത് കൊണ്ട് വരുന്നതിന്റെയും പോവുന്നതിന്റെയും സഹതാപരംഗമായതു കൊണ്ടാവാം സുഖമില്ലാത്ത കുട്ടിയെന്ന പേരില്‍ ആദ്യവര്‍ഷത്തില്‍ എനിക്ക് ഒരു പ്രിയസുഹൃത്തെന്ന് പറയാന്‍ ആരുമില്ലായിരുന്നു. അധികം വൈകാതെ അവരുടെ ഇടയില്‍ അവരില്‍ പ്രിയപ്പെട്ടവളായി ഒത്തുകൂടുന്ന ഇടവേളകളില്‍ എല്ലാം പങ്കുവെച്ച് ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സൌഹൃദങ്ങള്‍..... ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സംഗമങ്ങളില്‍ എന്നും ഒന്നാംസ്ഥാനം കോളേജ് സ്റോറില്‍നിന്നും ആരെങ്കിലും വാങ്ങിത്തരുന്ന കോഫീ ബൈറ്റ് മുട്ടായിക്കായിരുന്നു...

ക്ളാസ്സില്‍ നിന്നും പുറത്തിറങ്ങാതെ, കോമ്പൌണ്ടിലും ഗ്രൌണ്ടിലും കറങ്ങി നടക്കാതെ, ക്ളാസ്സുകള്‍ കട്ടു ചെയ്യാതെ, മുദ്രാവാക്യങ്ങളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കാനാവാതെ പ്രത്യേകതകളെന്തെങ്കിലും എന്നിലുണ്ടെന്ന് അവകാശപ്പെടാനില്ലാതെ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ഉള്‍തുടിപ്പായി മാര്‍തോമാ കോളജ് നല്‍കിയത് എന്റെ ഏകാന്തതയിലെ ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്... എന്നുമെന്നും മനസ്സില്‍ മിന്നിത്തെളിയുന്ന നക്ഷത്രതിളക്കം.....

ആരുടെയൊക്കെയോ ദാനമായി കിട്ടിയ ആ രണ്ടു വര്‍ഷം തല്‍ക്കാലത്തേക്ക് സങ്കടങ്ങളെയെല്ലാം മാറ്റി വെച്ച് മനസ്സു നിറയെ സന്തോഷങ്ങളോടെ ഓരോ കാര്യങ്ങളും അനുഭവിച്ച് ആസ്വദിച്ചു...., എന്റെ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ...!

എന്റെ നിസ്സഹായതയുടെ നാളുകളില്‍ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും സമ്മിശ്രങ്ങളില്‍ കോളജ് ഓര്‍മ്മകള്‍ കൂടി കോര്‍ത്തിണക്കി കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരില്‍ എന്റെ ഒരു പുസ്തകമിറങ്ങി. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുസ്തകത്തെക്കുറിച്ചും ചിത്രപ്രദര്‍ശനത്തെക്കുറിച്ചും തിരിച്ചറിഞ്ഞ് എന്നെ മറന്ന കൂട്ടുകാര്‍ക്കിടയില്‍ പഴയ കോളജ് ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളോടെ അവര്‍ തേടിയെത്തുമ്പോള്‍ വര്‍ഷങ്ങളിത്രയും മറഞ്ഞിരിക്കുന്നു എന്ന സത്യം അത്ഭുതപ്പെടുത്തുന്നു. കോളേജ് ജീവിതത്തില്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായിരിക്കാം...., ഇതിലും കൂടുതല്‍ അനുഭവങ്ങളും ഉണ്ടായിരിക്കാം. കാലുകള്‍ തളര്‍ന്നതിനുശേഷം രണ്ടാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ വീട്ടിലിരുന്ന് പത്താം ക്ളാസ്സ് മാത്രം പഠിച്ച് പാസ്സായി. കൂടെ പഠിച്ചവരോ പരിചയത്തിലുള്ളവരോ ഇല്ലാതെയുള്ള എന്റെ കോളജ് പഠനത്തിന്റെ തുടക്കം... അറിവിന്റെ അളവുതൂക്കങ്ങള്‍ക്കപ്പുറം ആണ്‍- പെണ്‍ വ്യത്യാസങ്ങളില്ലാതെ, ഗുരു-ശിഷ്യ ബന്ധത്തിന്‍ അതിരുകളില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി സൌഹൃദത്തിന്റെ ഒരു വിശാലലോകം എന്റെ മുന്നില്‍ തുറന്ന് കിടന്നിരുന്നു.... അതുകൊണ്ട് തന്നെ ഒന്നുമില്ലായ്മയിലും നേടിയ ഓരോന്നും അമൂല്യങ്ങളാണ്....

ഞാന്‍ കോളജിന്റെ പടിയറങ്ങിയ 16 വര്‍ഷത്തിനു ശേഷം മാര്‍തോമാ കോളജിലെ പുതിയ തലമുറയിലെ നൌഷാദും അശ്വിനും, കോളജ് പിറവിയെടുത്ത 31 വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠിച്ചുപോയവര്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പുതുമകളോടെ ഇറക്കുന്ന മാഗസിനില്‍ അവര്‍ തിരഞ്ഞെടുത്ത കുറച്ചു പേരില്‍ ഒരംഗമായി ഞാനുമുണ്ട് എന്നറിയിച്ചു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ മാഗസിനില്‍ ഒരു കുഞ്ഞു കവിത പോലും കോറിയിടാന്‍ അറിയാതിരുന്ന എനിക്ക് 2011- ല്‍ ഇറങ്ങുന്ന മാഗസിനില്‍ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ സന്തോഷമാണ് മനസ്സില്‍ നിറഞ്ഞത്്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ പുതുതലമുറ അവഗണിക്കുന്നതൊക്കെയും അന്ന് ഞങ്ങള്‍ ആഘോഷമാക്കിയതായിരുന്നില്ലേ എന്നാണോര്‍ത്തത്.

എനിക്ക് ഓര്‍ക്കാനുള്ളതും ഓര്‍മ്മപ്പെടുത്താനുള്ളതും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നന്മയെക്കുറച്ച് തന്നെയാണ്.... എന്തോക്കെയോ തിരക്കുകളില്‍ പെട്ട് അവഗണിക്കുന്ന ഒരു നല്ല സ്നേഹബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഓര്‍ക്കാനില്ലാതെ എന്ത് കോളജ് ജീവിതം? ഇതുപോലെ ഒരു മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ കാലത്ത് സാക്ഷ്യപ്പെടുത്താന്‍ ഇന്നത്തെ തലമുറയിലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന എന്തെങ്കിലുമുണ്ടോ ഈ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കപ്പെട്ടത്.....








Tuesday, November 1, 2011

പകരം വെക്കാനില്ലാത്ത സ്നേഹം






ഒരു മാതാവ് അവരുടെ മക്കളെ സ്നേഹിക്കുന്നതിന് ഒരു പ്രത്യേകദിനത്തിന്റെയോ വര്‍ഷത്തിന്റെയോ മഹിമയും ഗുണവും നോക്കിയിട്ടാണോ.... ഒരു മാതാവിന്റെ ജീവന്റെ തുടിപ്പുകളായി ഒരുപാട് വേദനകളുടെ അതിലേറെ സന്തോഷത്തിന്റെ ഉള്‍പുളകത്തോടെ ഒരു കുഞ്ഞു പിറന്നു വീഴുന്ന നിമിഷം മുതല്‍ അവര്‍ മക്കള്‍ക്കു വേണ്ടി അവരുടെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സദാ വേവലാതിയും ആവലാതിയുമൊഴിയാതെ കഴിയുമ്പോഴും മക്കള്‍ വളര്‍ന്നു വലുതായിത്തീരുമ്പോള്‍ കടപ്പാടുകളുടെയോ ബന്ധങ്ങളുടെയോ വിലയറിയാതെ കൂട്ടത്തില്‍പ്പെടാത്തവരായി മാറ്റിനിര്‍ത്തിയ ബന്ധങ്ങളുടെ കണ്ണികളില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളോടുള്ള വലിയ അവഗണനകളാണിന്ന്.... അതിന്റെ തെളിവുകളാണല്ലോ അധികരിച്ചു വരുന്ന വൃദ്ധസദനങ്ങള്‍....

മാതാവിന്റെ നന്മ എന്താണ് എന്ന് മക്കള്‍ ഓര്‍ക്കുന്നത് അവരുടെ അസാന്നിദ്ധ്യത്തിലോ നഷ്ടത്തിലോ മാത്രം.... ഒരു ദിനത്തില്‍ മാത്രം അവരെ ആദരിക്കുവാനുള്ളതാക്കി മാറ്റാനുള്ളതാണോ ഒരു മാതാവിനോടുള്ള മക്കളുടെ കടപ്പാടുകള്‍ എന്നെനിക്കറിയില്ല. പക്ഷെ എന്നെപ്പോലെയുള്ളവരെ സംമ്പന്ധിച്ച് അവരോടുള്ള കടപ്പാടുകള്‍ എങ്ങനെ തീര്‍ക്കാനാവുമെന്നറിയാതെ അവരില്ലാത്ത ഒരു നിമിഷം പോലും എങ്ങനെ കഴിയുമെന്നോര്‍ത്ത് മനസ്സു വിങ്ങുന്ന നീറ്റലോടെ ജീവിച്ച് തീര്‍ക്കുകയാണ്....

എന്റെ ജീവിതത്തില്‍ ഞാനും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്..... എന്നില്‍ നിന്നും ഞാന്‍ ഉമ്മയെ ഒന്നുമാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ എനിക്ക് ഉമ്മയെ കുറിച്ച് ഒന്നും പറയാനില്ല.... എന്റെ കൂടെയുള്ളതെല്ലാം ഉമ്മയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ ഉമ്മായെ കുറിച്ച് പ്രത്യേകമായി എനിക്കെന്ത് പറയാനാകും....
എന്റെ ഉമ്മ എനിക്കെല്ലാമെല്ലാം ആണ്....
എന്റെ മുഖം മങ്ങിയാല്‍ ഉമ്മയുടെ കണ്ണുകള്‍ നിറയും....
എന്റെ കണ്ണുകള്‍ നിറഞ്ഞാല്‍ ഉമ്മ തേങ്ങിക്കരയും....
എന്റെ ഓരോ ചലനങ്ങളിലും ഉമ്മ നിറസാന്നിദ്ധ്യമാവുമ്പോള്‍
എന്റെ നിസ്സഹായതകളും പരാജയങ്ങളും
ഉമ്മയുടെ അസാന്നിദ്ധ്യമാണ്.....

എന്റെ ഉമ്മയും ഞാനും എത്രത്തോളം പരസ്പരം പൂരകങ്ങളായിരുന്നു എന്ന് ഞാനറിയുന്നത് ഉമ്മാക്ക് ഉണ്ടാകുന്ന ഓരോ അസുഖങ്ങളുടെയും തുടക്കങ്ങളില്‍ എന്നില്‍ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു..... അസുഖമായി ആശുപത്രികളില്‍ കിടക്കുന്ന അപ്പോള്‍ മാത്രമായിരുന്നു ഉമ്മ എന്നില്‍ നിന്നും ഏറെ സമയം വിട്ടുനിന്നിട്ടുള്ളത്.... ഉമ്മ എന്റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിപ്പോവുമോ എന്ന ആശങ്കകള്‍ നിറഞ്ഞ ആ നിമിഷങ്ങള്‍ എത്രത്തോളം തീരാത്ത സങ്കടങ്ങളുടെ കാണാക്കയങ്ങളിലേക്ക് എന്നെ തളര്‍ത്തി എന്നു പറയാനാവില്ല.... ബാക്കി എല്ലാവരും എല്ലാവരും എന്റെ കൂടെ ഉണ്ടായിട്ടും ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി എന്നു തോന്നിയ ഭീകരനിമിഷങ്ങള്‍.... പിന്നെ തോന്നി അല്ലാഹു അതെല്ലാം വീണ്ടും എനിക്കു നല്‍കുന്ന പരീക്ഷണങ്ങളായിരുന്നു എന്ന്.... എന്റെ ഉമ്മയെ പെട്ടെന്നു എന്നില്‍ നിന്നും എടുത്തുമാറ്റാതെ പടിപടിയായി മാറ്റാനുള്ള ഒരു പരീക്ഷണം.... ആ സമയങ്ങളില്‍ ഞാന്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നു മനസ്സിലാക്കിത്തരാന്‍ കൂടിയാവണം ഒരുപക്ഷെ അല്ലാഹു എന്നെ പരീക്ഷിച്ചത്.... അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാനത് അനുഭവിച്ച് അറിഞ്ഞ് മനസ്സിലാക്കുകയായിരുന്നു... പക്ഷെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സ് പതറിപ്പോവുന്നത്, ഉമ്മയില്ലെങ്കില്‍.... ഞാന്‍.....? ആ ഒരു ശൂന്യത എനിക്കെങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന് ഊഹിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്...

ഇപ്പോള്‍ ഉമ്മയുടെ സഹായങ്ങള്‍, സ്നേഹങ്ങള്‍ ഞാന്‍ മുമ്പത്തേക്കാളുപരി മനസ്സിലാക്കുന്നു... അസുഖങ്ങള്‍ നിസ്സഹായാവസ്ഥയിലാക്കിയ എന്റെ ഉമ്മ ഇപ്പോള്‍ അന്നത്തേക്കാള്‍ എനിക്കേറെ ആശ്വാസമാണ്, സമാധാനമാണ്..... ഇങ്ങനെയങ്കിലും ഉമ്മ എന്റെ കൂടെയുണ്ടല്ലോ എന്ന് എങ്ങനെ അല്ലാഹുവിനോട് നന്ദി പറയണമെന്നറിയാത്ത ആശ്വാസം.... കാരണം അല്ലാഹുവിനോട് അത്ര കെഞ്ചിക്കരഞ്ഞ് ചോദിച്ചിട്ട് കിട്ടിയതാണ് എനിക്കെന്റെ ഉമ്മയെ വീണ്ടും....

00 00 00 00 00 00 00 00

സഫിയടീച്ചറിനെ ഇക്കറിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ ദയനീയ സ്ഥിതിയിലുള്ള രണ്ട് മക്കളുടെ കാര്യങ്ങള്‍ പറഞ്ഞയുമ്പോള്‍ അവരറിയാതെ നിയന്ത്രണം വിട്ടുപോയ്.... എന്റെ കാലശേഷം എന്റെ കുട്ടികള്‍..... എന്റെ ആരോഗ്യം കുറഞ്ഞു വരുന്നു..... അവരെ സുരക്ഷിതരായി നോക്കാനൊരിടം വേണം.... മറ്റു മക്കള്‍ക്കും മരുമക്കള്‍ക്കും അവരൊരു ബാധ്യതയായിത്തീരരുത്.... നമ്മള്‍ നോക്കുന്നതു പോലെയാകില്ലല്ലോ മറ്റാരും..... അല്ലാഹു ഒരു വഴി കാണിച്ചുകൊടുക്കമെന്ന വിശ്വാസത്തോടെ അവസാനവാക്കുകള്‍ പൊട്ടിക്കരച്ചിലോടെയാണ് അവര്‍ അവസാനിപ്പിച്ചത്....
എന്റെ നെഞ്ചിലെ കനല്‍ ആളിക്കത്തിയ നിമിഷം......

00 00 00 00 00 00 00 00

നനച്ചിട്ട തുണിപോലെ തളര്‍ന്നു കിടക്കുന്ന 16 വയസ്സായ മകള്‍.... ഓട്ടിസം വന്ന് ബുദ്ധിമാന്ദ്യത്തിലായ മകളെ ചേര്‍ത്ത് പിടിച്ച് ഹസീന വിതുമ്പി. എന്റെ കുട്ടി എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍.... അവള്‍ക്ക് എന്നെ ഉമ്മാ എന്നൊന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന നിമിഷം.....

00 00 00 00 00 00 00 00

കഴുത്തിന് താഴെ തളര്‍ന്ന ഹബീബ് ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഒരുതരം ഭീതിയോടെ ആ വിഷയം മാറ്റി. ആ ഭാഗത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറെയില്ല.... അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഓര്‍ക്കാന്‍ കൂടി എനിക്ക് പേടിയാണ്.... അവന്റെ സങ്കടം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു....
00 00 00 00 00 00 00 00

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമലയുടെ ശ്വാസം തടസ്സപ്പെട്ട് ശബ്ദം അടഞ്ഞു.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ്. എല്ലാവരും അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ പിടിച്ച് തലയിലും പുറത്തും നെഞ്ചിലും തട്ടി, വെള്ളം കൊടുത്തു.... അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് അവളുടെ അടുത്തു ചെന്നു ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.... ഇല്ല, അപ്പോള്‍ അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ സംഭവിച്ചതാണ്....
രണ്ട് ദിവസം മുമ്പ് പ്രഷര്‍ കൂടി അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയത് അവള്‍ പറയുന്നത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കഴിഞ്ഞ ആഴ്ച പാലിയേറ്റിവിലെ പകല്‍വീട്ടിലേക്ക് അവള്‍ക്ക് കൂട്ടായി കൂടെ വന്നത് അമ്മയായിരുന്നു..... കൈയ്ക്കും കാലുകള്‍ക്കും ബലക്ഷയം വന്നുക്കൊണ്ടിരിക്കുന്ന അവള്‍ക്കു സഹോദരങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും എന്തിനും ഏതിനും ആശ്രയം അമ്മ തന്നെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് അമ്മ കൂടി...... ഞാന്‍ മെല്ലെ അവളുടെ അടുത്തു നിന്നു മാറി. അല്ലെങ്കില്‍ എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടാല്‍ അത് അവളെ കൂടുതല്‍ തളര്‍ത്തുകയേ ഉണ്ടാവൂ എന്നെനിക്കറിയാമായിരുന്നു.

00 00 00 00 00 00 00 00

കമലയില്‍ നിന്നും വ്യത്യസ്തമല്ല പുഷ്പചേച്ചിയുടെ അനുഭവവും... രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ പുഷ്പചേച്ചിയും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുമ്പോള്‍ സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്തിട്ടു വേണം അമ്മയ്ക്കു പുറത്തു പോവാന്‍. അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങള്‍ക്ക് ബാത്ത് റൂമിലേക്ക് അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്ത് ഇറക്കിയിരുത്തി കാലില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി കുളിപ്പിച്ചു കൊടുക്കലും മറ്റും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

പകരാനും പകര്‍ത്താനും
ഒരിക്കലും വറ്റാത്തൊരു
പാനപാത്രമായ് ഹൃദയം
തുളുമ്പും ഉമ്മയെന്ന സ്നേഹാമൃതം....
ആഴക്കടലായൊഴുകുന്ന സ്നേഹവുമായ്
ആകാശക്കുടക്കീഴിലൊതുങ്ങുന്ന
ആലംബമായ്് കരയാനും പറയാനും
മടിത്തട്ടിലില്‍ തലചായ്ച്ചു പരിഭവങ്ങളോതാനും
കുറുമ്പുകാട്ടി ഇണങ്ങാനും പിണങ്ങാനും
ഞാനെന്നും എന്റുമ്മാന്റെ പൈതലല്ലേ....
എന്‍ ചുണ്ടിലിന്നും മുലപ്പാലമൃതിന്‍ മധുരമില്ലേ...
എനിക്കുറങ്ങാന്‍ ആ സ്നേഹത്തിന്‍
താരാട്ടെനിക്കെന്നും വേണം....
എനിക്കുണരാന്‍ ആ നന്മയുടെ
സാന്ത്വനമെന്നും വേണം....
**************************