Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, October 22, 2018

നിന്റെ വേദനകൾ എന്റേതും
എന്റെ വേദനകൾ നമ്മുടേതും
ആയിരുന്നിടത്ത് നിന്ന്....,
നിന്റേത് എന്നും
എന്റേത് എന്നും മാത്രമായി
നാം നമ്മിൽ നിന്നും
ഒരുപാട് ഒരുപാടകലെക്കായി
അകന്നിരിക്കുന്നു 


കിളച്ചു മെതിച്ചു
കൊയ്തെടുത്ത ഫലങ്ങൾ
പരസ്പരം രുചിച്ചു രസിക്കുമ്പോഴും
അവൾക്കും അവനുമിടയിൽ
സ്വർഗ്ഗം നിഷേധിക്കപ്പെട്ടത്
അവൾക്കു മാത്രമാണ്.....
കാരണമില്ലാതെ
അവഗണിക്കപ്പെട്ട ഇടങ്ങളിൽ 
ഒരു അവസരം പോലും നൽകാതെ, 
അവകാശപ്പെടാനാവാതെ പലതിൽ നിന്നും 
എതിർത്തും തടഞ്ഞും  
അകറ്റിനിർത്തിയിരുന്നു...

ഒന്നും ഒന്നിൻ്റെയും അവസാനമല്ല...
കൂരിരുളിലും വെളിച്ചമായി മിന്നുന്നുണ്ട്,
ചില മിന്നാമിനുങ്ങുകൾ.....
കറുപ്പിന്, ഏഴഴക് എന്ന് 
ആരാണ് പറഞ്ഞത് ....
ബാക്കി തൊണ്ണൂറ്റി മൂന്ന് അഴകും
സ്വന്തമെന്ന് നടിക്കുന്നവർ
കറുപ്പിന്റെ അഴകിനെ പരിഹസിക്കരുത്...

സ്നേഹം 

കൊടുക്കുന്നതിനേക്കാൾ വാങ്ങാനായിരുന്നു
തിടുക്കപ്പെട്ടിരുന്നത് ....
അപ്പോഴും കിട്ടിയത് പോരെന്ന് പറഞ്ഞു
കലഹം കൂട്ടുകയായിരുന്നു.....

Saturday, May 24, 2014


വായനാവസന്തം

        വായനയുടെ വസന്തം വിടരുന്നത് ആദ്യം നമ്മുടെ സ്വന്തം ജീവിതത്തിലാണ്.... പിന്നെ അതിന്റെ നന്മ നമ്മള്‍ മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിക്കുന്നു. കുട്ടിക്കാലത്ത് ആദ്യാക്ഷരം എഴുതി വായിച്ചെടുക്കുമ്പോള്‍, അത് പിന്നെ കൂട്ടക്ഷരങ്ങളായി എഴുതിത്തുടങ്ങുന്ന വാക്കുകള്‍, വരികള്‍ നാവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ ചെന്നു പതിയുന്ന വായനയുടെ തുടക്കം.... ഓരോ വാക്കും തപ്പിത്തടഞ്ഞ് പറഞ്ഞും എഴുതിയും പഠിച്ചതെല്ലാം ജീവിതകാലം മുഴുവന്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
     
നമ്മുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത് വായനയിലൂടെയുള്ള അറിവിലൂടെയാണ്. നേരിട്ടുള്ള അനുഭവത്തിന്റെ സാക്ഷ്യം തന്നെയാണ് വായനയിലൂടെ ഉണ്ടാവുന്നതും..... നാം സ്വയം അറിയാന്‍, മറ്റുള്ളവരെ അറിയാന്‍, ജീവിതത്തിന്റെ നന്മയെ തിരിച്ചറിയാന്‍ വായന വളരെയധികം സഹായിക്കുന്നു.
     
ഒരു പ്രത്യേകദിനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളില്ലാതെ വായനക്കായി സമയം കണ്ടെത്താനും വായിക്കാനും വായിക്കുന്നവര്‍ എന്നും ശ്രമിച്ചിരുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമായ ഈ കാലത്താണ് വായനദിനം എന്ന പേരില്‍ ജൂണ്‍ 19 ആചരിക്കുന്നതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നത്. ആ ദിനത്തിലെങ്കിലും വായിക്കണം എന്ന നിര്‍ബന്ധത്താലാണ് ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു പുസ്തകമെങ്കിലും എടുക്കാനും വായിക്കാനും മുതിരുന്നത്. അപ്പോഴാണ് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രസക്തിയുണ്ടാവുന്നത്.
     
വായനക്കാരന്റെ തെരഞ്ഞെടുപ്പില്‍ നല്ലതേത്, മോശമേത് എന്ന് തിരിച്ചറിഞ്ഞ് എന്ത് വായിക്കണം, എങ്ങനെ വായിക്കണം എന്നത് അവരുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ വായനാ ശീലം വളര്‍ത്തിയെടുക്കാനായാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാമെന്ന സ്ഥിതി വരും.
     
ഇന്നത്തെ കാലത്ത് വായനക്കുള്ള വിവര സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രചാരവും പ്രാധാന്യവും നല്‍കിക്കൊണ്ട് നവമാധ്യമങ്ങളേറെയുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ വിവരങ്ങള്‍ കാണാനും അറിയാനും വായിക്കാനും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്റര്‍നെറ്റിന്റെയും മറ്റു വിവര സാങ്കേതികവിദ്യകളുടെയും കടന്നു കയറ്റത്തിലൂടെ പുസ്തകങ്ങളിലൂടെ നേരിട്ട് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്ന അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തില്‍ വായനക്കുള്ള അവസരങ്ങള്‍ അവയിലൂടെ സൃഷ്ടിക്കപ്പെടുമെങ്കിലും പുസ്തകത്തിലൂടെയുള്ള വായനാനുഭവത്തിന്റെ ആസ്വാദനം അതില്‍ കുറവാണ്.
     
വായനയുടെ തലങ്ങള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. വായനയെ സാധാരണ കഥകള്‍, കവിതകള്‍, നോവലുകള്‍, കുറ്റാന്വേഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതാനുഭവങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പൊതുവിവരങ്ങള്‍ നല്‍കുന്ന ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞ് വളരെയധികം പ്രാധാന്യത്തോടെ സമീപിക്കുന്നവരാണ് വായിക്കുന്നവരില്‍ ഏറെയും. വായന പൊതുവിജ്ഞാനത്തില്‍ അറിവു നേടാനുള്ള ഏക ഉപാധി എന്ന നിലയില്‍, വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികള്‍ തന്നെയാവും.
     
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായന നിര്‍ബന്ധമാണ്. അതിനുവേണ്ടി മാത്രമായും വായിക്കുന്നവരേറെയുണ്ട്. അവര്‍ക്ക് പഠിക്കാനും പരീക്ഷ എഴുതാനും മത്സരങ്ങളില്‍ പങ്കെടുക്കാനും, ഉയര്‍ന്ന ലക്ഷ്യത്തിലെത്താനും പഠനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടെയും വായനയെ ആശ്രയിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ ലൈബ്രറി (സി.എച്ച്. മുഹമ്മദ്‌കോയ ലൈബ്രറി)യില്‍ വരുന്നവര്‍ അധികവും അവരുടെ സിലബസ് അടിസ്ഥാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാര്‍ത്ഥമാണ് വരുന്നത്. അതല്ലാത്തവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള റഫറന്‍സിനുവേണ്ടിയും വരുന്നുണ്ട്. അവര്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വളരെ ഗഹനമായ രീതിയില്‍ ആധികാരികമായി റഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാ വിഷയങ്ങളും ഇംഗ്ലീഷ് അടിസ്ഥാനമായതിനാല്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്നും കൂടുതലായി പോകുന്നത്.
     
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതൊരു അക്കാദമിക് ലൈബ്രറിയാണ്. അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. മുപ്പത്തിമൂന്നോളം ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളോട് കൂടിയ മെയിന്‍ ലൈബ്രറിയാണ് ഗ്രാജുവേറ്റ് മുതല്‍ തുടര്‍ന്നുള്ള എല്ലാ പഠനവിഷയങ്ങള്‍ക്കും പുറത്തുനിന്നും വരുന്നവര്‍ ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സിലബസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും, ഭാഷാസാഹിത്യ വിഷയങ്ങളുടെയും, വിദേശഭാഷയുടെയും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഇവിടത്തെ വിശാലമായ ലൈബ്രറിയിലുണ്ട്.
     
ഗവേഷണ പഠനവിഷയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. എങ്കിലും കൂടുതലായി ഇവിടെ വരുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡായ കോളേജുകളുടെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് അക്കാദമിക് ലൈബ്രറിയില്‍ വരുന്നത്. അതല്ലാത്തവര്‍ റഫറന്‍സിനു വേണ്ടി വരുന്നുണ്ട്. പുറത്തു നിന്നും വരുന്നവര്‍ ഒരു ദിവസം ലൈബ്രറി ഉപയോഗിക്കുന്നതിനും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാവണം. പൊതുവെ പഠന വിഷയങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകൃതികള്‍ പുറത്തേക്ക് പോവുന്നതും വായിക്കുന്നതും കുറവാണ്. അതിനുവേണ്ടി ആളുകള്‍ വരുന്നതും വളരെ കുറവാണ്.
     
ഓരോ വായനയും നമ്മുടെ ഇഷ്ടങ്ങളാണ്.... വായന നമ്മുടെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുക്കലുകളാണ്. അത് പഠനത്തിനു വേണ്ടിയായാലും കാര്യഗൗരവത്തോടെ വായിച്ചു മനസ്സിലാക്കാനായാലും. അതിലപ്പുറം നമുക്കിഷ്ടപ്പെട്ട വായനയുടെ സുന്ദരാനുഭവം നിര്‍വ്വചിക്കാനാവാത്ത ഒരു അനുഭവസാക്ഷ്യമാണ്.

Tuesday, December 17, 2013

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ 
പ്രായം പതിനാറോ പതിനെട്ടോ.....? !




ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു. 
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല. 
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും. 
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്. 
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. 
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ. 

Monday, October 22, 2018

നിന്റെ വേദനകൾ എന്റേതും
എന്റെ വേദനകൾ നമ്മുടേതും
ആയിരുന്നിടത്ത് നിന്ന്....,
നിന്റേത് എന്നും
എന്റേത് എന്നും മാത്രമായി
നാം നമ്മിൽ നിന്നും
ഒരുപാട് ഒരുപാടകലെക്കായി
അകന്നിരിക്കുന്നു 


കിളച്ചു മെതിച്ചു
കൊയ്തെടുത്ത ഫലങ്ങൾ
പരസ്പരം രുചിച്ചു രസിക്കുമ്പോഴും
അവൾക്കും അവനുമിടയിൽ
സ്വർഗ്ഗം നിഷേധിക്കപ്പെട്ടത്
അവൾക്കു മാത്രമാണ്.....
കാരണമില്ലാതെ
അവഗണിക്കപ്പെട്ട ഇടങ്ങളിൽ 
ഒരു അവസരം പോലും നൽകാതെ, 
അവകാശപ്പെടാനാവാതെ പലതിൽ നിന്നും 
എതിർത്തും തടഞ്ഞും  
അകറ്റിനിർത്തിയിരുന്നു...

ഒന്നും ഒന്നിൻ്റെയും അവസാനമല്ല...
കൂരിരുളിലും വെളിച്ചമായി മിന്നുന്നുണ്ട്,
ചില മിന്നാമിനുങ്ങുകൾ.....
കറുപ്പിന്, ഏഴഴക് എന്ന് 
ആരാണ് പറഞ്ഞത് ....
ബാക്കി തൊണ്ണൂറ്റി മൂന്ന് അഴകും
സ്വന്തമെന്ന് നടിക്കുന്നവർ
കറുപ്പിന്റെ അഴകിനെ പരിഹസിക്കരുത്...

സ്നേഹം 

കൊടുക്കുന്നതിനേക്കാൾ വാങ്ങാനായിരുന്നു
തിടുക്കപ്പെട്ടിരുന്നത് ....
അപ്പോഴും കിട്ടിയത് പോരെന്ന് പറഞ്ഞു
കലഹം കൂട്ടുകയായിരുന്നു.....

Saturday, May 24, 2014


വായനാവസന്തം

        വായനയുടെ വസന്തം വിടരുന്നത് ആദ്യം നമ്മുടെ സ്വന്തം ജീവിതത്തിലാണ്.... പിന്നെ അതിന്റെ നന്മ നമ്മള്‍ മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിക്കുന്നു. കുട്ടിക്കാലത്ത് ആദ്യാക്ഷരം എഴുതി വായിച്ചെടുക്കുമ്പോള്‍, അത് പിന്നെ കൂട്ടക്ഷരങ്ങളായി എഴുതിത്തുടങ്ങുന്ന വാക്കുകള്‍, വരികള്‍ നാവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ ചെന്നു പതിയുന്ന വായനയുടെ തുടക്കം.... ഓരോ വാക്കും തപ്പിത്തടഞ്ഞ് പറഞ്ഞും എഴുതിയും പഠിച്ചതെല്ലാം ജീവിതകാലം മുഴുവന്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
     
നമ്മുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത് വായനയിലൂടെയുള്ള അറിവിലൂടെയാണ്. നേരിട്ടുള്ള അനുഭവത്തിന്റെ സാക്ഷ്യം തന്നെയാണ് വായനയിലൂടെ ഉണ്ടാവുന്നതും..... നാം സ്വയം അറിയാന്‍, മറ്റുള്ളവരെ അറിയാന്‍, ജീവിതത്തിന്റെ നന്മയെ തിരിച്ചറിയാന്‍ വായന വളരെയധികം സഹായിക്കുന്നു.
     
ഒരു പ്രത്യേകദിനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളില്ലാതെ വായനക്കായി സമയം കണ്ടെത്താനും വായിക്കാനും വായിക്കുന്നവര്‍ എന്നും ശ്രമിച്ചിരുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമായ ഈ കാലത്താണ് വായനദിനം എന്ന പേരില്‍ ജൂണ്‍ 19 ആചരിക്കുന്നതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നത്. ആ ദിനത്തിലെങ്കിലും വായിക്കണം എന്ന നിര്‍ബന്ധത്താലാണ് ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു പുസ്തകമെങ്കിലും എടുക്കാനും വായിക്കാനും മുതിരുന്നത്. അപ്പോഴാണ് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രസക്തിയുണ്ടാവുന്നത്.
     
വായനക്കാരന്റെ തെരഞ്ഞെടുപ്പില്‍ നല്ലതേത്, മോശമേത് എന്ന് തിരിച്ചറിഞ്ഞ് എന്ത് വായിക്കണം, എങ്ങനെ വായിക്കണം എന്നത് അവരുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ വായനാ ശീലം വളര്‍ത്തിയെടുക്കാനായാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാമെന്ന സ്ഥിതി വരും.
     
ഇന്നത്തെ കാലത്ത് വായനക്കുള്ള വിവര സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രചാരവും പ്രാധാന്യവും നല്‍കിക്കൊണ്ട് നവമാധ്യമങ്ങളേറെയുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ വിവരങ്ങള്‍ കാണാനും അറിയാനും വായിക്കാനും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്റര്‍നെറ്റിന്റെയും മറ്റു വിവര സാങ്കേതികവിദ്യകളുടെയും കടന്നു കയറ്റത്തിലൂടെ പുസ്തകങ്ങളിലൂടെ നേരിട്ട് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്ന അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തില്‍ വായനക്കുള്ള അവസരങ്ങള്‍ അവയിലൂടെ സൃഷ്ടിക്കപ്പെടുമെങ്കിലും പുസ്തകത്തിലൂടെയുള്ള വായനാനുഭവത്തിന്റെ ആസ്വാദനം അതില്‍ കുറവാണ്.
     
വായനയുടെ തലങ്ങള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. വായനയെ സാധാരണ കഥകള്‍, കവിതകള്‍, നോവലുകള്‍, കുറ്റാന്വേഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതാനുഭവങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പൊതുവിവരങ്ങള്‍ നല്‍കുന്ന ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞ് വളരെയധികം പ്രാധാന്യത്തോടെ സമീപിക്കുന്നവരാണ് വായിക്കുന്നവരില്‍ ഏറെയും. വായന പൊതുവിജ്ഞാനത്തില്‍ അറിവു നേടാനുള്ള ഏക ഉപാധി എന്ന നിലയില്‍, വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികള്‍ തന്നെയാവും.
     
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായന നിര്‍ബന്ധമാണ്. അതിനുവേണ്ടി മാത്രമായും വായിക്കുന്നവരേറെയുണ്ട്. അവര്‍ക്ക് പഠിക്കാനും പരീക്ഷ എഴുതാനും മത്സരങ്ങളില്‍ പങ്കെടുക്കാനും, ഉയര്‍ന്ന ലക്ഷ്യത്തിലെത്താനും പഠനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടെയും വായനയെ ആശ്രയിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ ലൈബ്രറി (സി.എച്ച്. മുഹമ്മദ്‌കോയ ലൈബ്രറി)യില്‍ വരുന്നവര്‍ അധികവും അവരുടെ സിലബസ് അടിസ്ഥാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാര്‍ത്ഥമാണ് വരുന്നത്. അതല്ലാത്തവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള റഫറന്‍സിനുവേണ്ടിയും വരുന്നുണ്ട്. അവര്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വളരെ ഗഹനമായ രീതിയില്‍ ആധികാരികമായി റഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാ വിഷയങ്ങളും ഇംഗ്ലീഷ് അടിസ്ഥാനമായതിനാല്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്നും കൂടുതലായി പോകുന്നത്.
     
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതൊരു അക്കാദമിക് ലൈബ്രറിയാണ്. അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. മുപ്പത്തിമൂന്നോളം ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളോട് കൂടിയ മെയിന്‍ ലൈബ്രറിയാണ് ഗ്രാജുവേറ്റ് മുതല്‍ തുടര്‍ന്നുള്ള എല്ലാ പഠനവിഷയങ്ങള്‍ക്കും പുറത്തുനിന്നും വരുന്നവര്‍ ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സിലബസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും, ഭാഷാസാഹിത്യ വിഷയങ്ങളുടെയും, വിദേശഭാഷയുടെയും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഇവിടത്തെ വിശാലമായ ലൈബ്രറിയിലുണ്ട്.
     
ഗവേഷണ പഠനവിഷയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. എങ്കിലും കൂടുതലായി ഇവിടെ വരുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡായ കോളേജുകളുടെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് അക്കാദമിക് ലൈബ്രറിയില്‍ വരുന്നത്. അതല്ലാത്തവര്‍ റഫറന്‍സിനു വേണ്ടി വരുന്നുണ്ട്. പുറത്തു നിന്നും വരുന്നവര്‍ ഒരു ദിവസം ലൈബ്രറി ഉപയോഗിക്കുന്നതിനും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാവണം. പൊതുവെ പഠന വിഷയങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകൃതികള്‍ പുറത്തേക്ക് പോവുന്നതും വായിക്കുന്നതും കുറവാണ്. അതിനുവേണ്ടി ആളുകള്‍ വരുന്നതും വളരെ കുറവാണ്.
     
ഓരോ വായനയും നമ്മുടെ ഇഷ്ടങ്ങളാണ്.... വായന നമ്മുടെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുക്കലുകളാണ്. അത് പഠനത്തിനു വേണ്ടിയായാലും കാര്യഗൗരവത്തോടെ വായിച്ചു മനസ്സിലാക്കാനായാലും. അതിലപ്പുറം നമുക്കിഷ്ടപ്പെട്ട വായനയുടെ സുന്ദരാനുഭവം നിര്‍വ്വചിക്കാനാവാത്ത ഒരു അനുഭവസാക്ഷ്യമാണ്.

Tuesday, December 17, 2013

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ 
പ്രായം പതിനാറോ പതിനെട്ടോ.....? !




ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു. 
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല. 
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും. 
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്. 
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. 
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ.