Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Wednesday, February 2, 2011

"Colours of Dreams"


"Colours of Dreams"
മനസ്സിൽ തോന്നിയ ചില സ്വപ്നങ്ങൾ വർണ്ണങ്ങളായി ക്യാൻ വാസിൽ പകർത്തിയത്... എന്റെ ചെറിയ ഒരു പരീക്ഷണം....

Wednesday, December 8, 2010

ഇന്നലെയുടെ നഷ്ടങ്ങള്‍....






ലാഭങ്ങളെല്ലാം
ഇന്നലെകളാണെങ്കില്‍
ദിനങ്ങളോരോന്നും
നഷ്ടങ്ങളറിയാതെ
ഇന്നത്തെ ബാക്കി
ഓര്‍മ്മകള്‍....
മൂകമായ നിലാവില്‍
നിഴലുകള്‍
വേര്‍ പിരിയുന്നു....
ശൂന്യ- ഇടവേളകള്‍
മൌനങ്ങളില്‍
നീര്‍കുമിളകളായ
നെടുവീര്‍പ്പുകള്‍....
നിറഞ്ഞു കവിയുന്ന
- മുത്തുകള്‍-
കണ്ണുകളില്‍ വിതുമ്പി....
കാലുറയ്ക്കാത്ത
നീര്‍ചുഴികളില്‍
ആഴ്ന്ന് പോവുന്ന
കാലടികള്‍
കണ്ട് മടുത്ത
പേക്കിനാവുകള്‍....
നിദ്രകളൊഴിയുന്ന
യാമങ്ങള്‍....
ഒന്നിനുമാവാത്ത
ഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍....
പകലുകള്‍
ഒന്നിനു പിറകേ പിറക്കുന്നു...
ഇതിനിടയില്‍ നിന്നു
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....

Friday, December 3, 2010

കദനങ്ങളുടെ കനലെരിയുമ്പോഴും ഇളം തെന്നല്‍ വീശുന്നു.....




















രു അസുഖവും ആരും ആഗ്രഹിച്ച് വന്നു ചേരുന്നതല്ല. ഓരോരുത്തര്‍ക്കും അനുഭവങ്ങള്‍ ഓരോ വിധത്തിലായിരിക്കും..... അത് സമീപിക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും... സ്വയമറിയാതെ വന്നു ചേര്‍ന്നതെല്ലാം എല്ലാവര്‍ക്കും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല... എങ്കിലും അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മ വിശ്വാസത്തിന്റെ വെളിച്ചം മനസ്സില്‍ തെളിയുമ്പോള്‍ ജീവിതത്തിന്റെ പുതിയൊരു വഴിതിരിവ് തിരിച്ചറിയുന്നു..... അനുഭവങ്ങളാണ് ഓരോരുത്തരുടെയും സമ്പത്ത്....

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക് അറിയാതെ ഏറ്റെടുക്കേണ്ടി വന്ന വ്യത്യസ്തമായ ദുരനുഭവങ്ങളാല്‍ ഏറെ കഷ്ടപ്പെടുന്നവര്‍....

മുന്നില്‍ വെളിച്ചമില്ലാതെ നിരാശ നിറഞ്ഞ നാളുകളോടെ സങ്കടം വിട്ടുമാറാത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുളടഞ്ഞ ജീവിതങ്ങള്‍.... എന്തിനും ഏതിനും മറ്റൊരാളുടെ സഹായം കാത്തു, വീട്ടുകാരുടെയും മറ്റുള്ളവരുടെയും മറ്റു പല തിരക്കുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അവഗണിക്കപ്പെട്ടു പോവുന്ന അവസ്ഥയില്‍ നിസ്സഹായതയോടെ ജീവിതം ഒരു ഭാരമായി നെഞ്ചില്‍ വിങ്ങുമ്പോള്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മുരടിക്കുന്നു....

ഞങ്ങള്‍ക്കിടയിലുള്ള ഒരു കൂട്ടുകാരിയുടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഒരു തീരാത്ത വിങ്ങലായി എന്റെ മനസ്സില്‍ നിറയുന്നത്. അവളുടെ രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അവളുടെ അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ അവളും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുന്നു... സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്ത്, അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങളായ ബാത്ത് റൂമിലേക്ക് എടുത്തു കൊണ്ട് പോവലും, (ഇപ്പോള്‍ അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്തിറക്കിയിരുത്തി വലിച്ചു കൊണ്ടു പോയി) കുളിപ്പിച്ചു കൊടുക്കലും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

അഞ്ചു മിനിറ്റ് വെറുതെയിരിക്കാന്‍ നേരമില്ലാത്തവര്‍ക്ക് മണിക്കൂറുകളോളം, ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം ഒന്നിനുമാവാതെ ആരുമറിയാതെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുന്നവരെ കുറിച്ച് ഒന്നോര്‍ക്കാന്‍ നേരമുണ്ടാവുമോ...? ശരീരത്തില്‍ വൈകല്യങ്ങളോടെ വികലാംഗരായവരുടെ മനസ്സറിയാതെ വികലമായ കണ്ണുകളോടെ നോക്കുന്ന ചുറ്റുപാടില്‍ നിന്നും അറിഞ്ഞോ അറിയാതെയോ മാറി നില്‍ക്കുന്ന ജന്മങ്ങള്‍... പരാശ്രയം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ നമ്മുടെയൊക്കെ ഇടയിലൂടെ ഉണ്ടായിട്ടും സമൂഹം അവരോട് എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്....? “അയ്യോ പാവം” എന്ന വാക്കിലൊതുങ്ങുന്ന സഹതാപം അല്ലെങ്കില്‍ അതിന്റെ കൂടെ “സാരമില്ല, വിഷമിക്കരുത്, ഒക്കെ ശരിയാവും” എന്നൊരു സാന്ത്വനം കൂടി... അതിലൊതുങ്ങി സമൂഹം. എന്നാലും പണ്ടത്തെ അപേക്ഷിച്ച് ഇത്തരക്കാരോട് ഒരു പരിഹാസപാത്രമായിരുന്ന കാഴ്ചപ്പാടിന്റെ സമീപനത്തിന് സമൂഹത്തിന്റെ ഇടയില്‍ ഇത്തിരിയെങ്കിലും മാറ്റം വന്നിട്ടുണ്ട്...
അതിനു പ്രധാന കാരണം, പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മകളുമാണ്. ഹോംകെയര്‍ പ്രവര്‍ത്തനങ്ങളിലൂടെയും ആവശ്യകാര്‍ക്കു വേണ്ട മറ്റു സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് അവരുടെ സ്വന്തം കൂടപിറപ്പുകളോടെന്നപോലെ പരിചരിച്ചും സ്നേഹിച്ചും വിശാലമായ മനസ്സുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍.

ആദ്യം വൈകല്യമുള്ളവരുടെ ഒരു സംഗമത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ സങ്കടമായിരുന്നു... എല്ലാവരും എന്നെ എങ്ങിനെ കാണുമെന്നോര്‍ത്ത്. അത് പക്ഷേ കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ എന്നെപ്പോലെ കുറേ പേര്‍... എന്നേക്കാള്‍ കഷ്ടതയനുഭവിക്കുന്നവര്‍... അവര്‍ക്കിടയില്‍ ഞാന്‍ ഒന്നുമായിരുന്നില്ല. നേരെയൊന്ന് ഇരിക്കാന്‍ കഴിയാത്തവര്‍, ഭക്ഷണം കഴിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടവര്‍, ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പോലും കഴിയാത്തവര്‍..... എന്നിട്ടും ഇങ്ങിനെയെങ്കിലും ഒന്നു പുറത്തിറങ്ങായതിന്റെ ആഹ്ളാദത്തില്‍ സങ്കടങ്ങള്‍ കരുവാളിച്ച മുഖത്ത് സന്തോഷത്തിന്റെ തൂവെളിച്ചം... എല്ലാവരെയും കാണാനും അറിയാനും ഒരു അവസരം ഒത്തു കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ഓരോരുത്തരും... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന പോലെ പരസ്പരം ചോദിച്ചും പറഞ്ഞും പാട്ടു പാടിയും കളിചിരികള്‍ക്കിടയില്‍ തിരിച്ചു പോവാനുള്ള സമയമായപ്പോള്‍ അന്നത്തെ ഒരു ദിവസത്തിന് ഇത്ര വേഗതയാണോ എന്നായിരുന്നു എല്ലാവരുടെയും സങ്കടം.... ഇനിയും ഒറ്റപ്പെടലിന്റെ മടുപ്പ് നിറഞ്ഞ ഏകാന്തതയിലേക്ക് തിരിച്ച് പോവുകയാണ് എന്ന സത്യം ഓരോ മുഖത്തും നിഴലിച്ചു. അപ്പോഴും എല്ലാവരുടെയും മുഖത്ത,് ഇങ്ങനെ ഒരു കൂട്ടായ്മക്ക് അവസരം ഒരുക്കിത്തന്ന സംഘാടകരോടും തങ്ങള്‍ക്കുവേണ്ടി മെയ്യും മനവും പൂര്‍ണ്ണമായി സമര്‍പ്പിച്ച് ചുറുചുറുക്കോടെ ഓടിനടക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തകരോടുമുള്ള നന്ദിയുടെ ചെറുപുഞ്ചിരി നിറഞ്ഞു നിന്നിരുന്നു....

ചുങ്കത്തറയിലെ പാലിയേറ്റീവിന്റെ സഹകരണത്തോടെ ജ്യോതി കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലീയേറ്റീവ് കെയര്‍ സെന്ററില്‍ ആഴ്ചയിലൊരു ദിവസം (വെള്ളിയാഴ്ച) നടക്കാന്‍ കഴിയാത്തവര്‍ക്ക് ഒത്തുകൂടാനുള്ള അത്താണിയാണ്.

അവിടെയെത്തുന്ന അബ്ദുക്ക, മജീദാക്ക, മെയ്ദീന്‍കാക്ക, മുജീബ്, സിദ്ദീഖ് കാക്ക, അസ്മാബിതാത്ത, ഷംല അങ്ങിനെ കുറേ പേര്‍.... അവരെ ഒരു വര്‍ഷം മുമ്പ് അവിടെ വെച്ച് കണ്ടപ്പോള്‍ രോഗങ്ങളുടെ തളര്‍ച്ചയുടെയും ഒറ്റപ്പെടലിന്റെയും അവശതകളുടെ നിരാശയില്‍ ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷകളുമില്ലാത്തവരായിട്ടായിരുന്നു.

ജ്യോതി കോണ്‍വെന്റിലെ ക്രിസ്തുവിന്റെ കന്യകമാരായ മേഴ്സി സിസ്റര്‍, അനില സിസ്റര്‍, ഷാലെറ്റ് സിസ്റര്‍.... അവിടെയുള്ള ഓരോ സിസ്റര്‍മാരും ദേവതകളെ പോലെ മുഖം നിറയെ ചിരിയുമായി ഓരോരുത്തരെയും ചെറിയ കുഞ്ഞുങ്ങളോടെന്ന പോലെയാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്..... കൂടെ പാലീയേറ്റിവിന്റെ മുഹമ്മദലിയും ബാബു ശരീഫും മേരി (2)ചേച്ചിമാരും ലീലാമ്മ ടീച്ചറും മറിയാമ്മ ടീച്ചറും അവിടെ വരുന്ന ഓരോ പ്രവര്‍ത്തകരും എത്ര അലിവോടെയാണ് എല്ലാവരെയും നോക്കുന്നത്..... ഉച്ചയ്ക്കു ശേഷം ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്ന ഡോ. അജയ്സാര്‍ എല്ലാവരുടെയും പ്രിയങ്കരനായ കൂട്ടുകാരനാണ്.... അദ്ദേഹത്തിന്റെ സമീപനം എല്ലാവരുടെയും ഹൃദയത്തില്‍ തലോടുന്ന തൂവല്‍ സ്പര്‍ശമാണ്... ഫിസിയോ തെറാപ്പിക്കൊപ്പം ഓരോ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും കുശലാന്യേഷണങ്ങള്‍ നടത്തിയും വൈകുന്നേരം ഏറെ ഇരുട്ടുന്നത് വരെ ഒരു മടുപ്പുമില്ലാതെ ഞങ്ങളോടൊപ്പം ചെലവഴിക്കുന്ന അദ്ദേഹത്തിനാണോ ഞങ്ങള്‍ക്കാണോ കൂടുതല്‍ സന്തോഷം....!!!? അദ്ദേഹത്തിന്റെ അലിവിന്റെ സാന്ത്വനം ഓരോരുത്തരുടെയും ശരീരത്തേക്കാള്‍ മനസ്സിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. അതിനു വേണ്ടി മാത്രം ഉച്ചയ്ക്കു ശേഷം വന്നെത്തുന്നു എത്രയോ പേര്‍.

പാലീയേറ്റീവ് കെയര്‍ ഒരുക്കി കൊടുക്കുന്ന ഇരുന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന തൊഴിലുകളിലൂടെ ചെറുതെങ്കിലും ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നു... അവരുടെ കളിയും ചിരിയും നിറഞ്ഞ ലോകത്ത് വിഷമങ്ങളെയെല്ലാം മാറ്റി വെച്ച് ഒരാഴ്ചയില്‍ ഒരു ദിവസം എന്നത് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും അവിടെയെത്താനുള്ള സാഹചര്യമുണ്ടാവാനാണ് ഓരോരുത്തരുടെയും ആഗ്രഹം..... ഇപ്പോള്‍ അവരാരും അന്നത്തെപ്പോലെ രോഗികളല്ല... മുന്നില്‍ നീണ്ടു കിടക്കുന്ന ജീവിതത്തെ തളരാതെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പൊന്‍കിരണം അവരുടെ മുഖത്തു തെളിഞ്ഞിട്ടുണ്ട്. വിധിയോടു തോറ്റു കൊടുക്കാന്‍ മനസ്സില്ലാതെ ജീവിതത്തിന്റെ പോരാട്ട വഴിയില്‍ പ്രതീക്ഷകളുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്...

ഐ ഫോര്‍ ഇന്ത്യ മീഡിയാ കണ്‍സോര്‍ഷ്യത്തിനു വേണ്ടി സംഘമിത്ര മലപ്പുറം ജില്ല കമ്മിറ്റിയും ചട്ടിപ്പറമ്പ് ലൈഫ് ലൈനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ജസ്ഫര്‍ ക്ഷണിച്ചിട്ടാണ് ഞാനും പോയത്. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുക്കുന്ന പരിപാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവിടെ അതിലപ്പുറമുണ്ടായിരുന്നു.... മുസ്തഫാക്കാന്റെ ഔഷധത്തോട്ടത്തിലെ ഫാം ഹൌസിന്റെ വിശാലമായ മുറ്റത്ത് ഞങ്ങളുടെ മനസ്സിന്റെ സന്തോഷങ്ങള്‍ തെളിയിച്ചു കൊണ്ട് വെയിലും വെളിച്ചവുമായി മനം കുളിര്‍പ്പിക്കാന്‍ തലോടുന്ന ഔഷധകാറ്റ്.... ക്ഷണിക്കാതെ വന്നെത്തിയ കുളിരുള്ള ചെറിയൊരു ചാറ്റല്‍മഴ പോലും ഞങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് പതിയെ തിരിച്ചുപോയി.... ആ അന്തരീക്ഷം തന്നെ എല്ലാവരിലേക്കും ഊഷ്മളമായൊരു ഊര്‍ജ്ജം പകരുന്നുണ്ടായിരുന്നു....

പ്രഗത്ഭരായ വ്യക്തികളുടെ കൂടെ വേദി പങ്കിടുമ്പോള്‍ കാണാതറിഞ്ഞതും അറിയാത്തതുമായ ഒരുപാടു പേരുമായി ഓരോരുത്തരും സ്വയം പരിചയപ്പെട്ടും കൂട്ടുചേര്‍ന്നും മറക്കാനാവാത്ത കൂടിച്ചേരലിന്റെ സംതൃപ്തിയോടെ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും മതിവരാതെ മണിക്കുറുകളോളം.... ജംഷീറിന്റെ കേട്ടാല്‍ ഒരിക്കലും മറക്കാത്ത പാട്ടിന്റെ ഈണവും, ജസ്ഫറിന്റെ കഴിവുകള്‍ മാറ്റുരച്ച ചിത്രങ്ങളും, ശബ്നയുടെ എന്നേക്കുമുള്ള ഓര്‍മ്മകളുടെ കുഞ്ഞുകഥകളും, ഉണ്ണി എടക്കഴിയൂരിന്റെ കവിതകളും ഗാനശകലങ്ങളും, റഷീദിന്റെ സ്നേഹസ്പര്‍ശങ്ങളുടെ മഴവില്ലു തീര്‍ത്ത കഥകളും... ശിഹാബ്, അഹമ്മദ്കുട്ടിക്ക, മോഹനേട്ടന്‍, സല്‍മ... അവിടെ കണ്ടതും കേട്ടതും പറഞ്ഞാല്‍ ഇവിടെ തീരില്ല. അവിടെയെത്തിയ ഓരോരുത്തരും അത്ഭുതപ്പെടുത്തുന്ന കഴിവുകളോടെ ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുന്നവരായിരുന്നു..... അതിനിടയില്‍ എല്ലാം ഒരു വിസ്മയകാഴ്ചകളായ് മുഖം നിറയെ ചിരിയുമായി എല്ലാവരോടും സന്തോഷം പങ്കു വെച്ചു കൊണ്ട് ഞാനിരുന്നു....

ഈ പരിപാടി സംഘടിപ്പിച്ച സംഘടനയുടെ മികവില്‍ സുരേഷും ജമാല്‍ പനമ്പാടും അത് എല്ലാ അര്‍ത്ഥത്തിലും വളരെയധികം പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവരുടെയും മുഖത്തു തെളിഞ്ഞ നന്ദിയുടെ പുഞ്ചിരിത്തെളിച്ചം.... ഞങ്ങളിലെ കഴിവുകളും പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രചോദനമേകാന്‍ അവര്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയിലൂടെ നേടിയ പ്രോത്സാഹനങ്ങള്‍ കൊണ്ട് അവര്‍ ഉദ്ദേശിച്ച ഉദ്യമങ്ങള്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഉപകാരപ്രദമാകാന്‍ ഇത് ഒരു തുടക്കവുമാവട്ടെ.... അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്കെല്ലാം ഒത്തുകൂടാന്‍ ഒരു അവസരം ഒരുക്കിത്തരാന്‍ അവര്‍ക്കു തോന്നട്ടെയെന്ന് മനസ്സാല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അവിടെ വന്നിറങ്ങിയപ്പോള്‍ മുതല്‍ തിരികെ യാത്രയാക്കിയ നിമിഷംവരെ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി വാളന്റിയര്‍മാരായി പ്രസരിപ്പോടെ ഓടിനടന്ന കൊച്ചുകൂട്ടുകാരുടെ സാന്നിദ്ധ്യം അഭിനന്ദനാര്‍ഹം തന്നെയാണ്....
ഇനിയിങ്ങനെ ഒത്തുകൂടാനെന്നാണൊരവസരം കിട്ടുക എന്നറിയാതെ ഒരു ദിവസത്തിന്റെ സന്തോഷം ഒരുപാടു നാളത്തേക്ക് ഓര്‍ത്തു വെക്കാനുള്ള അനുഭവങ്ങളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞു തിരികെ പോരുമ്പോള്‍ അറിയാതെ ഒരു വിങ്ങല്‍ മനസ്സില്‍ നിറയുന്നുണ്ടായിരുന്നു.... ഈ സന്തോഷങ്ങളിലൊന്നും ഉള്‍പ്പെടാന്‍ കഴിയാതെ ആരും അറിയാതെ പോയവരിനിയുമൊരുപാടുണ്ട്...... ലോകത്തെ എല്ലാവരുടെയും സങ്കടങ്ങള്‍ തുടച്ചുമാറ്റാന്‍ ഒരാള്‍ക്കോ ഒരു സംഘടനക്കോ പൂര്‍ണ്ണമായും കഴിയില്ല.... എന്നാലും ഓരോ വ്യക്തിക്കും സംഘടനകള്‍ക്കും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്നതുണ്ട്.... ഇതുപോലെ പലതും....! ഇങ്ങനെയൊരു കൂട്ടായ്മ ഒരുക്കിത്തന്നവരെ പോലെയുള്ള സന്മനസ്സുകള്‍ ഇനിയും ഉണ്ടാവട്ടെ..., ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍...., ഞങ്ങളെ അറിയാന്‍..... മറ്റുള്ളവര്‍ അറിയട്ടെ..., ഞങ്ങള്‍ സഹതാപത്തോടെ മാറ്റി നിര്‍ത്തേണ്ടവര്‍ മാത്രമല്ല എന്നും....




Tuesday, November 23, 2010

കടലറിയാതെ…., കരയറിയാതെ……., വർഷങ്ങൾ പോയതറിയാതെ….







കാശവും കടലും ഒന്നിക്കുന്ന അറ്റം കാണാത്ത സമുദ്രനിരപ്പ്.. ർഷങ്ങൾക്ക് ശേഷം കടലിന്റെ മടിത്തട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ഞാനിവിടെ വന്നതിന്റെ സന്തോഷം കൊണ്ടാവാം. മടക്കുകളായി ഓളം വെട്ടുന്ന തിരകളെ തലോടിവന്ന കുളിർക്കാറ്റ് മൂളിപ്പാട്ടോടെ എന്റെ ചുറ്റും നൃത്തം വെച്ചു. ശബ്ദമുഖരിതമായ കടൽ ഒരേ താളത്തിലാണ് ഉലയുന്നത്. എത്ര കിന്നാ‍രം പറഞ്ഞിട്ടും മതിവരാതെ കരയെ പുണരാനോടി അണയുന്ന തിരമാലകൾ ഓരോ മണൽതരികളെയും ചുംബിച്ചുണർത്തി
മായ്ക്കാനാവാത്ത ഓർമ്മകൾ തേടി അലയുന്ന പാദമുദ്രകൾ മായ്ച്ചു മടുത്ത തിരമാലകൾ ചോരച്ചുവപ്പിന്റെ ഛായക്കൂട്ടുമായി ആകാശത്തിന്റെ അങ്ങേചെരുവിൽ വിങ്ങുന്ന നെടുവീർപ്പുകളായി ഓളം വെട്ടുന്നു.
ജീവിതത്തിൽ എന്നെന്നും നിലനിൽക്കുന്ന ഒരു സ്വപ്നം പോലെ ബാല്യകാലം അവശേഷിപ്പിച്ച വിങ്ങുന്ന ഓർമ്മകളിൽ തിരമാലകൾ പോലെ പൊന്തിയും താഴ്ന്നും ആഞ്ഞടിച്ചു വരുന്ന ചിന്തകളുമായി കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ട് ഇമ വെട്ടാതെ എല്ലാം മറന്ന് ഇരുന്നു.
അന്നൊരിക്കൽ കടൽ കാണാൻ വന്നത്. ഞങ്ങൾ എല്ല്ലാവരുമുണ്ടായിരുന്നു.
അന്നാണ് കണ്ണെത്താനാവുന്നതിനുമകലെ പരന്നു കിടക്കുന്ന കടൽ ആദ്യമായി കാണുന്നതും. കടൽ കാണാനെത്തിയ കാഴ്ചക്കാരുടെ ഇടയിലൂടെ ഞങ്ങൾ നടന്നു ഉമ്മാന്റെ കൈ പിടിച്ച് നടക്കുമ്പോൾ നനഞ്ഞ മണ്ണിൽ പതിഞ്ഞു കിടക്കുന്ന പലതരം കക്കകൾ കണ്ടുതിരകൾ ഉപേക്ഷിച്ചു പോയ കക്കകൾ ആവേശത്തോടെ കുറെ പെറുക്കി കൂട്ടി.
തിരകൾ മടക്കുകളായി തീരത്ത് വന്ന് പരന്നൊഴുകുന്നത് നോക്കി നിന്നപ്പോൾ ദൂരെ നിന്ന് കുതിച്ചു വരുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളെ എണ്ണാൻ ശ്രമിച്ച് പരാജയപ്പെട്ടു. മെല്ലെ അരിച്ചെത്തുന്ന തിരകൾ ശക്തിയായി എന്റെ അടുത്തേക്ക് എത്തുന്നതിനു മുമ്പെ ഞാൻ ഓടിമാറി
ങ്ങ് ദൂരെ നിന്നു ആർത്തലച്ചു വരുന്ന തിരകളുടെ തുടക്കം എവിടെയാണ്.? മുക്കുവ കുട്ടികൾ ഒരു പേടിയുമില്ലാതെ പിറന്ന വേഷത്തിൽ ഓടിവന്ന് കടലിന്റെ ആഴത്തിലേക്ക് ഊളിയിടുന്നത് കണ്ട് ആശങ്കകളോടെ അന്തം വിട്ടു. ശ്വാസമടക്കിപ്പിടിച്ച് അവർ തിരിച്ചു വരുന്നത് കാത്തുനിന്നു. ദൂരെ ഒരു പൊട്ടുപോലെ ഇടക്ക് അവരുടെ തലകൾ പൊങ്ങിയും താഴുന്നതും കണ്ടപ്പോൾ ആശ്വാസത്തോടെ അവരുടെ കളികൾ നോക്കിനിന്നു
പെട്ടെന്ന് ഒരു വലിയ തിര വന്ന്, വന്നതിനേക്കാൾ വേഗത്തിൽ എന്നെയും കൂട്ടി കടലിലേക്ക് മടങ്ങിയപ്പോൾ ഒന്നു നിലവിളിക്കാൻ പോലും എനിയ്ക്കായില്ല..
എന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം ഓടിയെത്തി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അസിയാക്ക വെള്ളത്തിൽ നിന്നും എന്നെ കോരിയെടുക്കുമ്പോൾ എനിയ്ക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല. എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നുഅപ്പോ ഉപ്പു വെള്ളത്തിന്റെ ചുവയായിരുന്നു വായിൽ ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവർക്കും ആശ്വാസമായി. എനിക്ക് കുഴപ്പമൊന്നും ഇല്ല എന്ന സമാധാനത്തോടെ എല്ലാവരും നിൽക്കുമ്പോഴാണ്, എന്റെ ഒരു ചെരിപ്പ് കടലിൽ പോയത് അറിയുന്നത്. പിന്നെ എന്റെ ചെരിപ്പ് കടലിൽ പോയെന്നും പറഞ്ഞ് കരയുകയായിരുന്നു ഞാൻ
ന്റെ കരച്ചിൽ മാറ്റാൻ, ബാക്കിയുള്ള ചെരിപ്പും കടലിലേക്ക് എറിഞ്ഞ് കൊടുത്താൽ രണ്ട് ചെരുപ്പുകളും കടലമ്മ ഒരുമിച്ചു തിരിച്ചു തരും എന്ന് അസിയാക്ക ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ അടുത്തുണ്ടായിരുന്ന ചെരിപ്പും അസിയാക്ക കടലിലേക്ക് എറിയുന്നത് കണ്ട് ഞാനും വിചാരിച്ചു, രണ്ടും ഇപ്പോൾ തിരിച്ചു വരും എന്ന്.!
ഒരുപക്ഷേ, മീനുകളും മറ്റും തിന്നതിന്റെ ബാക്കിയായി മൂന്നാം പക്കം തിരിച്ചെത്തേണ്ടിയിരുന്ന എനിക്കു പകരം എന്റെ ചെരിപ്പുകൾ കടൽക്കരയിൽ തിരിച്ചെത്തിയിരുന്നോ ആവോ.?!
ഓർമ്മകൾ പിന്നിട്ടുപോയ വർഷങ്ങളെ മാറ്റിനിർത്തി
വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ എന്നെ ഓർമ്മപ്പെടുത്തായി കടലിനെ തൊടാനെത്തി വലിഞ്ഞു. എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു ആ നിമിഷം ഒരു നൊമ്പരങ്ങളുമില്ലാതെ എല്ലാം മറന്നയാഹ്ലാദത്തിൽ ചിതറിയ പൊട്ടിച്ചിരികൾ കുളിർക്കാറ്റിൻ ചിലമ്പുകളായി തിരമാലകൾക്കൊപ്പം കടലിലൊടുങ്ങി.

Friday, October 29, 2010

വെളിപാടുകൾ


ചില വെളിപാടുകളാണ്
നീറുന്ന പരിഭവങ്ങളായി
ഉള്ളുപൊള്ളിച്ചത്.

വിശപ്പറിയാത്തവന്റെ
അവശേഷിപ്പുകൾ
ആരുടെയോ ഒരു നേരത്തെ
വിശപ്പകറ്റുന്നുവെന്ന്.

തേച്ചുമിനുക്കി
തരംതരം മാറ്റി മാറിയുടുക്കുന്ന
ആർഭാടങ്ങൾക്കറിയുമോ
മുഷിഞ്ഞു കീറിപ്പറിഞ്ഞ
ഉടയാടകളെ.

സുഖലോലുപതയുടെ
മണിമാളികയിൽ
മയങ്ങുമ്പോൾ
മേൽക്കൂര ചോർന്നൊലിക്കുന്ന
കണ്ണീരു കാണുമോ

മോഹങ്ങൾ മുരടിച്ചുപോയ
ദീർഘനിശ്വാസങ്ങളെ
കണ്ടില്ലെന്നു നടിച്ചു
ലക്ഷങ്ങളാൽ മേനി
മോടികൂട്ടുന്ന
കല്ല്യാണച്ചന്തകൾ..

അർഹതകൾ
അവഗണിക്കപ്പെടുന്നവർക്കിടയിൽ
അജ്ഞത നടിക്കുന്ന
പുറം മോടികളുടെ പോക്കറ്റ്
തടിച്ചു വീർക്കുന്നുവെന്നും
നേരിന്റെ നോവറിഞ്ഞ
ചില വെളിപാടുകളാണ്.

Monday, September 27, 2010

ഓർമ്മകളുടെ തിരുമുറ്റം








മലയിൽ തറവാട്.

‘മലയിൽ’ എന്ന പേര് സൂചിപ്പിച്ചതു പോലെ തറവാട് നിൽക്കുന്നത് ഏറെ ഉയരത്തിലാണ്.താഴെ നിന്നു നോക്കിയാൽ ആകാശം തൊട്ടുനിൽക്കുന്ന മരങ്ങൾ.മുകളിലേക്ക് കയറിപ്പോവാനായി കറുത്ത ഉരുളൻ കല്ലുകൾ ചേർത്തുവെച്ച കല്പടവുകൾ. താഴെനിന്നും മുകൾവരെ പടവുകൾക്കിരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന വെള്ളയും ചുമപ്പും നിറങ്ങളിൽ കടലാസുപൂക്കൾമുകളിലേക്കെത്തിയാൽ വീടിന്റെ മുറ്റം വരെ രണ്ടുവശത്തും വെട്ടിനിർത്തിയ ഇലച്ചെടികൾ.
പിച്ചവെച്ച് നടന്നു തുടങ്ങിയതിവിടെ.


ഇടക്ക് എപ്പോഴോ ഞങ്ങളുടെ കുടുംബം അവിടെനിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെട്ടെങ്കിലും(കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്തു നിന്നും ഏകദേശം 55 കിലോമീറ്റർ ദൂരം വരുന്ന നിലമ്പൂരിനടുത്തുള്ള ചുങ്കത്തറയിലേക്ക് ), ഇന്നും അനുഭവങ്ങൾ പച്ചയായ് തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ. അനുഭവങ്ങൾ ഏറെ പകർത്താൻ മാത്രം ഞാൻ അധികനാളൊന്നും അവിടെയുണ്ടായിട്ടില്ല. പക്ഷെ അവിടെ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു പക്ഷെ അവിടെ വളരെക്കാലം താമസിച്ചു വന്നവരെക്കാൾ എനിക്ക് ഓർക്കാനാവുന്നുണ്ട് ആവർത്തിച്ചു പറയാനാവുന്നുണ്ട്. അത്രക്കിഷ്ടമാണ് എനിക്കവിടെ.!
എന്നിട്ടും നീണ്ട ഒരിടവേളക്ക് ശേഷമാണ് എനിക്ക് വീണ്ടും അവിടെയൊന്നു പോവാൻ കഴിഞ്ഞത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം! അതിനു കാരണം എന്റെ ഈ അവസ്ഥ തന്നെരണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കാലുകൾ തളരുന്നതുവരെ സ്കൂൾ അവധിക്കാലങ്ങൾ അവിടെയായിരുന്നു. ഒറ്റയ്ക്ക് ഒരാൾക്ക് നടന്നുപോവാൻ കഴിയാത്ത അങ്ങോട്ട് എനിക്ക് പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
വീടിന്റെ ഒരു വശം ഉയർന്ന് കുത്തനെ നിൽക്കുന്ന തൊടിയിൽ ഒരുപാട് നാടൻ മാവുകളും പറങ്കിയും തെങ്ങുകളും കവുങ്ങുകളും..കൊതിപ്പിക്കുന്ന മണമുള്ള തേനൂറുന്ന രുചിയോടെ നിറയെ തൂങ്ങിയാടുന്ന നാടൻമാങ്ങകൾ ഒന്നു മെല്ലെ കാറ്റുലഞ്ഞാൽ നന്നായി പഴുത്ത മാങ്ങകൾ കൂട്ടമായി ഉതിർന്നു വീഴുംഏതെങ്കിലും നാടൻ മാവുകൾക്കരികിലാവും അന്നു ഞങ്ങൾ കുട്ടികൾ കളിക്കുന്നത് കളിക്കുമ്പോഴും മാങ്ങ വീഴുന്നുണ്ടോ എന്നാവും ഓരോരുത്തരുടെയും ശ്രദ്ധ. മാങ്ങ വീണാൽ ആദ്യം മാവിൻ ചുവട്ടിൽ എത്തുന്നവർക്കത് സ്വന്തം.!
വീടിന്റെ പിറകുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ പാറകളുണ്ട്. അവക്കിടയിലൂടെ സമൃദ്ധമായി ഒഴുകിയെത്തുന്ന ചോലവെള്ളം പനിനീർപോലെ തെളിഞ്ഞതാണ്. ചോലയുടെ തണുപ്പും കുളിരും പച്ചപ്പും അനുഭവിച്ചറിഞ്ഞ് അതിന്റെ അടുത്ത് പോയി ഇരിയ്ക്കാൻ എന്തു രസമായിരുന്നു...!! അവിടെയിരുന്ന് നോക്കിയാൽ താഴെ തൊടിയിലെ കവുങ്ങുകൾക്കരികിലൂടെ തെളിഞ്ഞ് ഒഴുകുന്ന കടലുണ്ടി പുഴ കാണാം
തിങ്ങിനിൽക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ വെയിൽ പൊട്ടുകൾ തെളിയുന്ന തൊടിയിലൂടെ എല്ലാവരുടെയും ഇടയിൽ നിന്നും മാറി അതിലെയൊക്കെ ഒറ്റയ്ക്ക് നടക്കുമായിരുന്നു. പേടിപ്പെടുത്തുന്ന പാറകളുടെ ഇടയിൽ നിന്നും കാലുതെന്നി താഴെക്കെത്തിയാൽ ബാക്കിവെക്കാനൊന്നുമുണ്ടാവില്ലന്നിട്ടും എത്രയോ പേർ ഒരു അപകടവും പറ്റാതെ അവിടെ കളിച്ചു വളർന്നു. അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്ന, കരിയിലകൾ നിറഞ്ഞ തൊടിയിൽ വീണു പരന്നു കിടക്കുന്ന മഞ്ചാടിമണികൾ പെറുക്കി ഞാൻ നടന്നുഇതായിരുന്നു മലയിൽ തറവാട്ടിലെ എന്റെ ബാല്യകാലം.


രു കുടുംബ സംഗമത്തെക്കുറിച്ച് എടുത്ത തീരുമാനം കുഞ്ഞിപ്പ ആപ്പയും( ഉപ്പാന്റെ അനിയൻ) അബ്ദുള്ളാക്കയും (മൂത്താപ്പയുടെ മകൻ) പറഞ്ഞപ്പോൾ ഇങ്ങിനെയൊരു പരിപാടി നേരത്തെയാവാമായിരുന്നു എന്നാണ് എനിക്കാദ്യം തോന്നിയത്.
വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നത് കൊണ്ട് എല്ലാം തിരക്കിട്ടായിരുന്നു. ഒരു കുടുംബത്തിലെ എല്ലാവരും കൂടി സംഗമിക്കുന്നു. അതും മലയിൽ തറവാട്ടിൽ വെച്ച്.
തറവാട്ടിലെ ഗൃഹനാഥനായിരുന്ന അഹമ്മദ്കുട്ടി ഹാജിയുടെയും ഇത്തീരു ഹജ്ജുമ്മയുടെയും പത്തുമക്കളും അവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും. അങ്ങിനെ നീണ്ടുപോവുന്നു. ഇവരെല്ലാം ഒത്തുചേരുന്ന സംഗമം.!
ബന്ധങ്ങളിൽ ഏറ്റവുമടുത്ത (അകാലത്തിൽ വിട്ടുപിരിഞ്ഞ കുഞ്ഞുട്ടി മൂത്താപ്പയും ഈ അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപോയ ഖദീജയുമടക്കം, വലിയാക്ക മൂത്താപ്പയും, ചെറിയത് മൂത്താപ്പയും, അമ്മായികാക്കയും) നമ്മെ വിട്ടുപോയെങ്കിലും അവരുടെ അസാന്നിദ്ധ്യം വിങ്ങുന്ന നൊമ്പരങ്ങളിൽ ഓർമ്മകൾ പുതുക്കി.
കൂട്ടവും കുടംബവും സംഗമിക്കുന്ന പലപല സാഹചര്യങ്ങളുണ്ട്. കല്ല്യാണങ്ങളോ മരണങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാലുണ്ടാവുന്ന ഒത്തുചേരൽ, ആതൊന്നും പക്ഷേ ഇതുപോലെയൊരു കൂട്ടായ്മയാവില്ല.ഓരോരുത്തരും മറ്റിടങ്ങളിലായി കൂടുതൽ സൌകര്യത്തോടെ പുതിയ വീട് വെച്ചും കല്ല്യാണം കഴിഞ്ഞും ആ വലിയ വീടുമായി ഏറെക്കുറെ അകന്നകന്നു പോയിരുന്നു. അവരിൽ പലരെയും ഒന്നു കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരായി മറവിയിൽ മറഞ്ഞിരിക്കുന്നു. അതെല്ലാം പുതുക്കിയെടുക്കാനുള്ള അവസരം.
ഒരു കാലത്ത് ഒരുപാട് അംഗങ്ങൾ ഒന്നിച്ച് താമസിച്ചു വളർന്ന ആ വീട്ടിൽ ഇപ്പോൾ പ്രായമായ മൂത്താപ്പയും മൂത്തുമ്മയും…!ന്നത്തെതിൽ നിന്നും പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന തറവാട്ടിൽ അവരവിടെ താമസിക്കുന്നത് എങ്ങിനെയെന്ന് ഓർത്താൽ ഇന്നത്തെ കാലത്ത് ഒരു അത്ഭുതമാണ്
ആ വീട്ടിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഒറ്റപ്പെട്ടുപോയ തറവാട്ടുമുറ്റത്തെ ഒത്തുചേരലിൽ ഒരു പങ്കാളിയായി ഞാനും…! നിക്ക് അവിടേക്ക് എത്താൻ കഴിഞ്ഞത് അത്ഭുതമായാണ് ഇപ്പോഴും തോന്നുന്നത്. ഷാജിയുടെയും(അനിയത്തിയുടെ ഭർത്താവ്) അളിയാക്കയും (റെജിയുടെ ഭർത്താവ്) നാസിബിന്റെയും (ജ്യേഷ്ഠത്തിയുടെ മകൻ) കൂടെ മൂത്താപ്പമാരുടെ മക്കളുടെയും അമ്മായിമാരുടെ മക്കളുടെയും സഹായത്തോടെ അവിടേക്ക് എത്തപ്പെടാനായതിന്റെ സന്തോഷം മനസ്സിൽ അലതല്ലില്ലാവരും ഏറെ കഷ്ടപ്പെട്ടെങ്കിലും, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവിടെ എത്താൻ കഴിയുമെന്ന് ആ സന്തോഷത്തിൽ നിറഞ്ഞ മനസ്സുമായി എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാനിരുന്നു അതിനിടയിലും ഞാൻ ചുറ്റിലും ശ്രദ്ധിക്കുകയായിരുന്നു. അന്നത്തെ ആറുവയസ്സുകാരിയായി ഓർമ്മകൾ മനസ്സിൽ ഓടിയെത്തി. അന്നത്തെക്കാൾ അധികം മാറ്റമൊന്നും അവിടെയുണ്ടായിട്ടില്ല. ന്നിട്ടും അവിടെ ഞാനൊരു അപരിചിതയായതു പോലെ

രക്തബന്ധം, കുടുംബബന്ധം, മുലകുടിബന്ധം എന്നിങ്ങനെ ഏതൊക്കെ വിധത്തിൽ ബന്ധങ്ങൾ വേർതിരിച്ചാലും അന്യോന്യം കണ്ടാൽ തിരിച്ചറിയാൻ കഴിയണമെങ്കിൽ കൂടുമ്പോൾ ഏറെ ഇമ്പമുണ്ടാക്കുന്നതിന് ഇതുപോലെ കുടുംബങ്ങൾ തമ്മിൽ ഇടക്കൊക്കെ കൂടിച്ചേരൽ അത്യാവശ്യമാണ്. ഒരേ ബന്ധത്തിൽപെട്ടവരായിട്ടും, ഒരേ രക്തത്തിൽ പിറന്നവരായിട്ടും പരസ്പരം കണ്ടും കേട്ടും പറഞ്ഞും എന്തെല്ലാം പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. കഴിഞ്ഞുപോയ കുറെ വർഷങ്ങൾ കൂടിച്ചേരുമ്പോൾ പഴമയും പുതുമയും ഒന്നിക്കുന്നുന്നവരെല്ലാം ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച ഓർമ്മകൾ പുതുക്കിയെടുത്തു. തറവാട്ടിലെ ഇപ്പോഴത്തെ തലമുതിർന്ന (മൊയ്ദീൻകുട്ടി ഹാജി) ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞികാക്ക മൂത്താപ്പാക്ക് കുഞ്ഞാപ്പു മൂത്താപ്പ(അബു ഹാജി) പൊന്നാടയിട്ട് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും വലിയവർക്കുള്ള ക്വിസ്സ് മത്സരങ്ങളും കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി പരിപാടി ഗംഭീരമാക്കി. വിദേശങ്ങളിലായതിനാലും, ദൂരസ്ഥലങ്ങളിൽ പഠിക്കുന്നതുകൊണ്ടുമുള്ള സാ‍ഹചര്യങ്ങൾ കാരണം ഇതിൽ പങ്കാളിയാവാനും കാണാനും കഴിയാത്തവരെ അടുത്ത സംഗമത്തിൽ കാണാൻ കഴിയുമെന്നും (ഇൻഷാ അല്ലാഹ്) വന്നവരെല്ലാം ഇനിയും ഇതുപോലെ എല്ലാ വർഷങ്ങളിലും ഒത്തുകൂടണമെന്ന ഉറപ്പോടെയും അവസാനിക്കാത്ത പ്രതീക്ഷകളോടെ നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു .
അറിഞ്ഞതും പറഞ്ഞതുമൊരുപാട്
അറിയാനും പറയാനും ഇനിയുമൊരുപാട്
മാഞ്ഞുപോവാത്ത ഓർമ്മകളുമായി
ഇനിയുമെന്നാണിങ്ങോട്ട്
ഇതുപോലോരോ വർഷവും
ഒത്തുചേരുമെന്നാശിച്ചു
ഞാനാ തറവാട്ടുമുറ്റത്തുനിന്നും

വിട പറഞ്ഞു



Tuesday, September 21, 2010

ഭാവങ്ങൾ


നാലാൾ കൂട്ടത്തിൽ

മേലാൾ ചമഞ്ഞ്

മാനം മുട്ടിയ

അഹമിഹമികമുലകിൽ

മാനം വിറ്റ് തുലച്ച്

മാറ്റത്തിനു പിറകേ

ഓടിത്തളർന്നു……


ർത്തികളെല്ലാം

കൂട്ട് വിളിച്ചപ്പോൾ

രാപ്പകലറിഞ്ഞില്ല

ചതിക്കുഴികൾ


ആരെയോ പഴിചാരി

മതിയടങ്ങുമ്പോൾ

അഹമെന്തെന്നറിയാതെ

പോവുന്നതെന്തേ.?


ന്യായീകരണങ്ങളാൽ

പഴുതടക്കാനുള്ള

അവസാനത്തെ ആശ്രയമായി

പ്രായശ്ചിത്തവും.

Wednesday, February 2, 2011

"Colours of Dreams"


"Colours of Dreams"
മനസ്സിൽ തോന്നിയ ചില സ്വപ്നങ്ങൾ വർണ്ണങ്ങളായി ക്യാൻ വാസിൽ പകർത്തിയത്... എന്റെ ചെറിയ ഒരു പരീക്ഷണം....

Wednesday, December 8, 2010

ഇന്നലെയുടെ നഷ്ടങ്ങള്‍....






ലാഭങ്ങളെല്ലാം
ഇന്നലെകളാണെങ്കില്‍
ദിനങ്ങളോരോന്നും
നഷ്ടങ്ങളറിയാതെ
ഇന്നത്തെ ബാക്കി
ഓര്‍മ്മകള്‍....
മൂകമായ നിലാവില്‍
നിഴലുകള്‍
വേര്‍ പിരിയുന്നു....
ശൂന്യ- ഇടവേളകള്‍
മൌനങ്ങളില്‍
നീര്‍കുമിളകളായ
നെടുവീര്‍പ്പുകള്‍....
നിറഞ്ഞു കവിയുന്ന
- മുത്തുകള്‍-
കണ്ണുകളില്‍ വിതുമ്പി....
കാലുറയ്ക്കാത്ത
നീര്‍ചുഴികളില്‍
ആഴ്ന്ന് പോവുന്ന
കാലടികള്‍
കണ്ട് മടുത്ത
പേക്കിനാവുകള്‍....
നിദ്രകളൊഴിയുന്ന
യാമങ്ങള്‍....
ഒന്നിനുമാവാത്ത
ഒറ്റപ്പെടലുകളില്‍
നനയുന്ന നിശ്വാസങ്ങള്‍....
പകലുകള്‍
ഒന്നിനു പിറകേ പിറക്കുന്നു...
ഇതിനിടയില്‍ നിന്നു
പറന്നു പോവാന്‍
ചിറകുകളില്ല....
ഇരുള്‍ പരന്ന
ഈ പകലും
ചിതലിട്ട മോഹങ്ങളുടെ
ചിറകടികളാല്‍
മറയുന്നു....

Friday, December 3, 2010

കദനങ്ങളുടെ കനലെരിയുമ്പോഴും ഇളം തെന്നല്‍ വീശുന്നു.....




















രു അസുഖവും ആരും ആഗ്രഹിച്ച് വന്നു ചേരുന്നതല്ല. ഓരോരുത്തര്‍ക്കും അനുഭവങ്ങള്‍ ഓരോ വിധത്തിലായിരിക്കും..... അത് സമീപിക്കുന്ന രീതികളും വ്യത്യസ്തമായിരിക്കും... സ്വയമറിയാതെ വന്നു ചേര്‍ന്നതെല്ലാം എല്ലാവര്‍ക്കും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല... എങ്കിലും അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മ വിശ്വാസത്തിന്റെ വെളിച്ചം മനസ്സില്‍ തെളിയുമ്പോള്‍ ജീവിതത്തിന്റെ പുതിയൊരു വഴിതിരിവ് തിരിച്ചറിയുന്നു..... അനുഭവങ്ങളാണ് ഓരോരുത്തരുടെയും സമ്പത്ത്....

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക് അറിയാതെ ഏറ്റെടുക്കേണ്ടി വന്ന വ്യത്യസ്തമായ ദുരനുഭവങ്ങളാല്‍ ഏറെ കഷ്ടപ്പെടുന്നവര്‍....

മുന്നില്‍ വെളിച്ചമില്ലാതെ നിരാശ നിറഞ്ഞ നാളുകളോടെ സങ്കടം വിട്ടുമാറാത്ത ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുളടഞ്ഞ ജീവിതങ്ങള്‍.... എന്തിനും ഏതിനും മറ്റൊരാളുടെ സഹായം കാത്തു, വീട്ടുകാരുടെയും മറ്റുള്ളവരുടെയും മറ്റു പല തിരക്കുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അവഗണിക്കപ്പെട്ടു പോവുന്ന അവസ്ഥയില്‍ നിസ്സഹായതയോടെ ജീവിതം ഒരു ഭാരമായി നെഞ്ചില്‍ വിങ്ങുമ്പോള്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും മുരടിക്കുന്നു....

ഞങ്ങള്‍ക്കിടയിലുള്ള ഒരു കൂട്ടുകാരിയുടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഒരു തീരാത്ത വിങ്ങലായി എന്റെ മനസ്സില്‍ നിറയുന്നത്. അവളുടെ രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അവളുടെ അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ അവളും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുന്നു... സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്ത്, അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങളായ ബാത്ത് റൂമിലേക്ക് എടുത്തു കൊണ്ട് പോവലും, (ഇപ്പോള്‍ അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്തിറക്കിയിരുത്തി വലിച്ചു കൊണ്ടു പോയി) കുളിപ്പിച്ചു കൊടുക്കലും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

അഞ്ചു മിനിറ്റ് വെറുതെയിരിക്കാന്‍ നേരമില്ലാത്തവര്‍ക്ക് മണിക്കൂറുകളോളം, ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം ഒന്നിനുമാവാതെ ആരുമറിയാതെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുന്നവരെ കുറിച്ച് ഒന്നോര്‍ക്കാന്‍ നേരമുണ്ടാവുമോ...? ശരീരത്തില്‍ വൈകല്യങ്ങളോടെ വികലാംഗരായവരുടെ മനസ്സറിയാതെ വികലമായ കണ്ണുകളോടെ നോക്കുന്ന ചുറ്റുപാടില്‍ നിന്നും അറിഞ്ഞോ അറിയാതെയോ മാറി നില്‍ക്കുന്ന ജന്മങ്ങള്‍... പരാശ്രയം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ നമ്മുടെയൊക്കെ ഇടയിലൂടെ ഉണ്ടായിട്ടും സമൂഹം അവരോട് എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്....? “അയ്യോ പാവം” എന്ന വാക്കിലൊതുങ്ങുന്ന സഹതാപം അല്ലെങ്കില്‍ അതിന്റെ കൂടെ “സാരമില്ല, വിഷമിക്കരുത്, ഒക്കെ ശരിയാവും” എന്നൊരു സാന്ത്വനം കൂടി... അതിലൊതുങ്ങി സമൂഹം. എന്നാലും പണ്ടത്തെ അപേക്ഷിച്ച് ഇത്തരക്കാരോട് ഒരു പരിഹാസപാത്രമായിരുന്ന കാഴ്ചപ്പാടിന്റെ സമീപനത്തിന് സമൂഹത്തിന്റെ ഇടയില്‍ ഇത്തിരിയെങ്കിലും മാറ്റം വന്നിട്ടുണ്ട്...
അതിനു പ്രധാന കാരണം, പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മകളുമാണ്. ഹോംകെയര്‍ പ്രവര്‍ത്തനങ്ങളിലൂടെയും ആവശ്യകാര്‍ക്കു വേണ്ട മറ്റു സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് അവരുടെ സ്വന്തം കൂടപിറപ്പുകളോടെന്നപോലെ പരിചരിച്ചും സ്നേഹിച്ചും വിശാലമായ മനസ്സുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍.

ആദ്യം വൈകല്യമുള്ളവരുടെ ഒരു സംഗമത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ സങ്കടമായിരുന്നു... എല്ലാവരും എന്നെ എങ്ങിനെ കാണുമെന്നോര്‍ത്ത്. അത് പക്ഷേ കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ എന്നെപ്പോലെ കുറേ പേര്‍... എന്നേക്കാള്‍ കഷ്ടതയനുഭവിക്കുന്നവര്‍... അവര്‍ക്കിടയില്‍ ഞാന്‍ ഒന്നുമായിരുന്നില്ല. നേരെയൊന്ന് ഇരിക്കാന്‍ കഴിയാത്തവര്‍, ഭക്ഷണം കഴിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടവര്‍, ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പോലും കഴിയാത്തവര്‍..... എന്നിട്ടും ഇങ്ങിനെയെങ്കിലും ഒന്നു പുറത്തിറങ്ങായതിന്റെ ആഹ്ളാദത്തില്‍ സങ്കടങ്ങള്‍ കരുവാളിച്ച മുഖത്ത് സന്തോഷത്തിന്റെ തൂവെളിച്ചം... എല്ലാവരെയും കാണാനും അറിയാനും ഒരു അവസരം ഒത്തു കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ഓരോരുത്തരും... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന പോലെ പരസ്പരം ചോദിച്ചും പറഞ്ഞും പാട്ടു പാടിയും കളിചിരികള്‍ക്കിടയില്‍ തിരിച്ചു പോവാനുള്ള സമയമായപ്പോള്‍ അന്നത്തെ ഒരു ദിവസത്തിന് ഇത്ര വേഗതയാണോ എന്നായിരുന്നു എല്ലാവരുടെയും സങ്കടം.... ഇനിയും ഒറ്റപ്പെടലിന്റെ മടുപ്പ് നിറഞ്ഞ ഏകാന്തതയിലേക്ക് തിരിച്ച് പോവുകയാണ് എന്ന സത്യം ഓരോ മുഖത്തും നിഴലിച്ചു. അപ്പോഴും എല്ലാവരുടെയും മുഖത്ത,് ഇങ്ങനെ ഒരു കൂട്ടായ്മക്ക് അവസരം ഒരുക്കിത്തന്ന സംഘാടകരോടും തങ്ങള്‍ക്കുവേണ്ടി മെയ്യും മനവും പൂര്‍ണ്ണമായി സമര്‍പ്പിച്ച് ചുറുചുറുക്കോടെ ഓടിനടക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തകരോടുമുള്ള നന്ദിയുടെ ചെറുപുഞ്ചിരി നിറഞ്ഞു നിന്നിരുന്നു....

ചുങ്കത്തറയിലെ പാലിയേറ്റീവിന്റെ സഹകരണത്തോടെ ജ്യോതി കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലീയേറ്റീവ് കെയര്‍ സെന്ററില്‍ ആഴ്ചയിലൊരു ദിവസം (വെള്ളിയാഴ്ച) നടക്കാന്‍ കഴിയാത്തവര്‍ക്ക് ഒത്തുകൂടാനുള്ള അത്താണിയാണ്.

അവിടെയെത്തുന്ന അബ്ദുക്ക, മജീദാക്ക, മെയ്ദീന്‍കാക്ക, മുജീബ്, സിദ്ദീഖ് കാക്ക, അസ്മാബിതാത്ത, ഷംല അങ്ങിനെ കുറേ പേര്‍.... അവരെ ഒരു വര്‍ഷം മുമ്പ് അവിടെ വെച്ച് കണ്ടപ്പോള്‍ രോഗങ്ങളുടെ തളര്‍ച്ചയുടെയും ഒറ്റപ്പെടലിന്റെയും അവശതകളുടെ നിരാശയില്‍ ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷകളുമില്ലാത്തവരായിട്ടായിരുന്നു.

ജ്യോതി കോണ്‍വെന്റിലെ ക്രിസ്തുവിന്റെ കന്യകമാരായ മേഴ്സി സിസ്റര്‍, അനില സിസ്റര്‍, ഷാലെറ്റ് സിസ്റര്‍.... അവിടെയുള്ള ഓരോ സിസ്റര്‍മാരും ദേവതകളെ പോലെ മുഖം നിറയെ ചിരിയുമായി ഓരോരുത്തരെയും ചെറിയ കുഞ്ഞുങ്ങളോടെന്ന പോലെയാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്..... കൂടെ പാലീയേറ്റിവിന്റെ മുഹമ്മദലിയും ബാബു ശരീഫും മേരി (2)ചേച്ചിമാരും ലീലാമ്മ ടീച്ചറും മറിയാമ്മ ടീച്ചറും അവിടെ വരുന്ന ഓരോ പ്രവര്‍ത്തകരും എത്ര അലിവോടെയാണ് എല്ലാവരെയും നോക്കുന്നത്..... ഉച്ചയ്ക്കു ശേഷം ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്ന ഡോ. അജയ്സാര്‍ എല്ലാവരുടെയും പ്രിയങ്കരനായ കൂട്ടുകാരനാണ്.... അദ്ദേഹത്തിന്റെ സമീപനം എല്ലാവരുടെയും ഹൃദയത്തില്‍ തലോടുന്ന തൂവല്‍ സ്പര്‍ശമാണ്... ഫിസിയോ തെറാപ്പിക്കൊപ്പം ഓരോ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും കുശലാന്യേഷണങ്ങള്‍ നടത്തിയും വൈകുന്നേരം ഏറെ ഇരുട്ടുന്നത് വരെ ഒരു മടുപ്പുമില്ലാതെ ഞങ്ങളോടൊപ്പം ചെലവഴിക്കുന്ന അദ്ദേഹത്തിനാണോ ഞങ്ങള്‍ക്കാണോ കൂടുതല്‍ സന്തോഷം....!!!? അദ്ദേഹത്തിന്റെ അലിവിന്റെ സാന്ത്വനം ഓരോരുത്തരുടെയും ശരീരത്തേക്കാള്‍ മനസ്സിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. അതിനു വേണ്ടി മാത്രം ഉച്ചയ്ക്കു ശേഷം വന്നെത്തുന്നു എത്രയോ പേര്‍.

പാലീയേറ്റീവ് കെയര്‍ ഒരുക്കി കൊടുക്കുന്ന ഇരുന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന തൊഴിലുകളിലൂടെ ചെറുതെങ്കിലും ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നു... അവരുടെ കളിയും ചിരിയും നിറഞ്ഞ ലോകത്ത് വിഷമങ്ങളെയെല്ലാം മാറ്റി വെച്ച് ഒരാഴ്ചയില്‍ ഒരു ദിവസം എന്നത് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും അവിടെയെത്താനുള്ള സാഹചര്യമുണ്ടാവാനാണ് ഓരോരുത്തരുടെയും ആഗ്രഹം..... ഇപ്പോള്‍ അവരാരും അന്നത്തെപ്പോലെ രോഗികളല്ല... മുന്നില്‍ നീണ്ടു കിടക്കുന്ന ജീവിതത്തെ തളരാതെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പൊന്‍കിരണം അവരുടെ മുഖത്തു തെളിഞ്ഞിട്ടുണ്ട്. വിധിയോടു തോറ്റു കൊടുക്കാന്‍ മനസ്സില്ലാതെ ജീവിതത്തിന്റെ പോരാട്ട വഴിയില്‍ പ്രതീക്ഷകളുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്...

ഐ ഫോര്‍ ഇന്ത്യ മീഡിയാ കണ്‍സോര്‍ഷ്യത്തിനു വേണ്ടി സംഘമിത്ര മലപ്പുറം ജില്ല കമ്മിറ്റിയും ചട്ടിപ്പറമ്പ് ലൈഫ് ലൈനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ജസ്ഫര്‍ ക്ഷണിച്ചിട്ടാണ് ഞാനും പോയത്. ഇരുപത്തഞ്ചോളം പേര്‍ പങ്കെടുക്കുന്ന പരിപാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവിടെ അതിലപ്പുറമുണ്ടായിരുന്നു.... മുസ്തഫാക്കാന്റെ ഔഷധത്തോട്ടത്തിലെ ഫാം ഹൌസിന്റെ വിശാലമായ മുറ്റത്ത് ഞങ്ങളുടെ മനസ്സിന്റെ സന്തോഷങ്ങള്‍ തെളിയിച്ചു കൊണ്ട് വെയിലും വെളിച്ചവുമായി മനം കുളിര്‍പ്പിക്കാന്‍ തലോടുന്ന ഔഷധകാറ്റ്.... ക്ഷണിക്കാതെ വന്നെത്തിയ കുളിരുള്ള ചെറിയൊരു ചാറ്റല്‍മഴ പോലും ഞങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് പതിയെ തിരിച്ചുപോയി.... ആ അന്തരീക്ഷം തന്നെ എല്ലാവരിലേക്കും ഊഷ്മളമായൊരു ഊര്‍ജ്ജം പകരുന്നുണ്ടായിരുന്നു....

പ്രഗത്ഭരായ വ്യക്തികളുടെ കൂടെ വേദി പങ്കിടുമ്പോള്‍ കാണാതറിഞ്ഞതും അറിയാത്തതുമായ ഒരുപാടു പേരുമായി ഓരോരുത്തരും സ്വയം പരിചയപ്പെട്ടും കൂട്ടുചേര്‍ന്നും മറക്കാനാവാത്ത കൂടിച്ചേരലിന്റെ സംതൃപ്തിയോടെ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും മതിവരാതെ മണിക്കുറുകളോളം.... ജംഷീറിന്റെ കേട്ടാല്‍ ഒരിക്കലും മറക്കാത്ത പാട്ടിന്റെ ഈണവും, ജസ്ഫറിന്റെ കഴിവുകള്‍ മാറ്റുരച്ച ചിത്രങ്ങളും, ശബ്നയുടെ എന്നേക്കുമുള്ള ഓര്‍മ്മകളുടെ കുഞ്ഞുകഥകളും, ഉണ്ണി എടക്കഴിയൂരിന്റെ കവിതകളും ഗാനശകലങ്ങളും, റഷീദിന്റെ സ്നേഹസ്പര്‍ശങ്ങളുടെ മഴവില്ലു തീര്‍ത്ത കഥകളും... ശിഹാബ്, അഹമ്മദ്കുട്ടിക്ക, മോഹനേട്ടന്‍, സല്‍മ... അവിടെ കണ്ടതും കേട്ടതും പറഞ്ഞാല്‍ ഇവിടെ തീരില്ല. അവിടെയെത്തിയ ഓരോരുത്തരും അത്ഭുതപ്പെടുത്തുന്ന കഴിവുകളോടെ ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുന്നവരായിരുന്നു..... അതിനിടയില്‍ എല്ലാം ഒരു വിസ്മയകാഴ്ചകളായ് മുഖം നിറയെ ചിരിയുമായി എല്ലാവരോടും സന്തോഷം പങ്കു വെച്ചു കൊണ്ട് ഞാനിരുന്നു....

ഈ പരിപാടി സംഘടിപ്പിച്ച സംഘടനയുടെ മികവില്‍ സുരേഷും ജമാല്‍ പനമ്പാടും അത് എല്ലാ അര്‍ത്ഥത്തിലും വളരെയധികം പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവരുടെയും മുഖത്തു തെളിഞ്ഞ നന്ദിയുടെ പുഞ്ചിരിത്തെളിച്ചം.... ഞങ്ങളിലെ കഴിവുകളും പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രചോദനമേകാന്‍ അവര്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയിലൂടെ നേടിയ പ്രോത്സാഹനങ്ങള്‍ കൊണ്ട് അവര്‍ ഉദ്ദേശിച്ച ഉദ്യമങ്ങള്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഉപകാരപ്രദമാകാന്‍ ഇത് ഒരു തുടക്കവുമാവട്ടെ.... അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്കെല്ലാം ഒത്തുകൂടാന്‍ ഒരു അവസരം ഒരുക്കിത്തരാന്‍ അവര്‍ക്കു തോന്നട്ടെയെന്ന് മനസ്സാല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അവിടെ വന്നിറങ്ങിയപ്പോള്‍ മുതല്‍ തിരികെ യാത്രയാക്കിയ നിമിഷംവരെ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി വാളന്റിയര്‍മാരായി പ്രസരിപ്പോടെ ഓടിനടന്ന കൊച്ചുകൂട്ടുകാരുടെ സാന്നിദ്ധ്യം അഭിനന്ദനാര്‍ഹം തന്നെയാണ്....
ഇനിയിങ്ങനെ ഒത്തുകൂടാനെന്നാണൊരവസരം കിട്ടുക എന്നറിയാതെ ഒരു ദിവസത്തിന്റെ സന്തോഷം ഒരുപാടു നാളത്തേക്ക് ഓര്‍ത്തു വെക്കാനുള്ള അനുഭവങ്ങളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞു തിരികെ പോരുമ്പോള്‍ അറിയാതെ ഒരു വിങ്ങല്‍ മനസ്സില്‍ നിറയുന്നുണ്ടായിരുന്നു.... ഈ സന്തോഷങ്ങളിലൊന്നും ഉള്‍പ്പെടാന്‍ കഴിയാതെ ആരും അറിയാതെ പോയവരിനിയുമൊരുപാടുണ്ട്...... ലോകത്തെ എല്ലാവരുടെയും സങ്കടങ്ങള്‍ തുടച്ചുമാറ്റാന്‍ ഒരാള്‍ക്കോ ഒരു സംഘടനക്കോ പൂര്‍ണ്ണമായും കഴിയില്ല.... എന്നാലും ഓരോ വ്യക്തിക്കും സംഘടനകള്‍ക്കും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്നതുണ്ട്.... ഇതുപോലെ പലതും....! ഇങ്ങനെയൊരു കൂട്ടായ്മ ഒരുക്കിത്തന്നവരെ പോലെയുള്ള സന്മനസ്സുകള്‍ ഇനിയും ഉണ്ടാവട്ടെ..., ഞങ്ങള്‍ക്ക് ഒത്തുകൂടാന്‍...., ഞങ്ങളെ അറിയാന്‍..... മറ്റുള്ളവര്‍ അറിയട്ടെ..., ഞങ്ങള്‍ സഹതാപത്തോടെ മാറ്റി നിര്‍ത്തേണ്ടവര്‍ മാത്രമല്ല എന്നും....




Tuesday, November 23, 2010

കടലറിയാതെ…., കരയറിയാതെ……., വർഷങ്ങൾ പോയതറിയാതെ….







കാശവും കടലും ഒന്നിക്കുന്ന അറ്റം കാണാത്ത സമുദ്രനിരപ്പ്.. ർഷങ്ങൾക്ക് ശേഷം കടലിന്റെ മടിത്തട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ഞാനിവിടെ വന്നതിന്റെ സന്തോഷം കൊണ്ടാവാം. മടക്കുകളായി ഓളം വെട്ടുന്ന തിരകളെ തലോടിവന്ന കുളിർക്കാറ്റ് മൂളിപ്പാട്ടോടെ എന്റെ ചുറ്റും നൃത്തം വെച്ചു. ശബ്ദമുഖരിതമായ കടൽ ഒരേ താളത്തിലാണ് ഉലയുന്നത്. എത്ര കിന്നാ‍രം പറഞ്ഞിട്ടും മതിവരാതെ കരയെ പുണരാനോടി അണയുന്ന തിരമാലകൾ ഓരോ മണൽതരികളെയും ചുംബിച്ചുണർത്തി
മായ്ക്കാനാവാത്ത ഓർമ്മകൾ തേടി അലയുന്ന പാദമുദ്രകൾ മായ്ച്ചു മടുത്ത തിരമാലകൾ ചോരച്ചുവപ്പിന്റെ ഛായക്കൂട്ടുമായി ആകാശത്തിന്റെ അങ്ങേചെരുവിൽ വിങ്ങുന്ന നെടുവീർപ്പുകളായി ഓളം വെട്ടുന്നു.
ജീവിതത്തിൽ എന്നെന്നും നിലനിൽക്കുന്ന ഒരു സ്വപ്നം പോലെ ബാല്യകാലം അവശേഷിപ്പിച്ച വിങ്ങുന്ന ഓർമ്മകളിൽ തിരമാലകൾ പോലെ പൊന്തിയും താഴ്ന്നും ആഞ്ഞടിച്ചു വരുന്ന ചിന്തകളുമായി കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ട് ഇമ വെട്ടാതെ എല്ലാം മറന്ന് ഇരുന്നു.
അന്നൊരിക്കൽ കടൽ കാണാൻ വന്നത്. ഞങ്ങൾ എല്ല്ലാവരുമുണ്ടായിരുന്നു.
അന്നാണ് കണ്ണെത്താനാവുന്നതിനുമകലെ പരന്നു കിടക്കുന്ന കടൽ ആദ്യമായി കാണുന്നതും. കടൽ കാണാനെത്തിയ കാഴ്ചക്കാരുടെ ഇടയിലൂടെ ഞങ്ങൾ നടന്നു ഉമ്മാന്റെ കൈ പിടിച്ച് നടക്കുമ്പോൾ നനഞ്ഞ മണ്ണിൽ പതിഞ്ഞു കിടക്കുന്ന പലതരം കക്കകൾ കണ്ടുതിരകൾ ഉപേക്ഷിച്ചു പോയ കക്കകൾ ആവേശത്തോടെ കുറെ പെറുക്കി കൂട്ടി.
തിരകൾ മടക്കുകളായി തീരത്ത് വന്ന് പരന്നൊഴുകുന്നത് നോക്കി നിന്നപ്പോൾ ദൂരെ നിന്ന് കുതിച്ചു വരുന്ന എണ്ണിയാലൊടുങ്ങാത്ത തിരകളെ എണ്ണാൻ ശ്രമിച്ച് പരാജയപ്പെട്ടു. മെല്ലെ അരിച്ചെത്തുന്ന തിരകൾ ശക്തിയായി എന്റെ അടുത്തേക്ക് എത്തുന്നതിനു മുമ്പെ ഞാൻ ഓടിമാറി
ങ്ങ് ദൂരെ നിന്നു ആർത്തലച്ചു വരുന്ന തിരകളുടെ തുടക്കം എവിടെയാണ്.? മുക്കുവ കുട്ടികൾ ഒരു പേടിയുമില്ലാതെ പിറന്ന വേഷത്തിൽ ഓടിവന്ന് കടലിന്റെ ആഴത്തിലേക്ക് ഊളിയിടുന്നത് കണ്ട് ആശങ്കകളോടെ അന്തം വിട്ടു. ശ്വാസമടക്കിപ്പിടിച്ച് അവർ തിരിച്ചു വരുന്നത് കാത്തുനിന്നു. ദൂരെ ഒരു പൊട്ടുപോലെ ഇടക്ക് അവരുടെ തലകൾ പൊങ്ങിയും താഴുന്നതും കണ്ടപ്പോൾ ആശ്വാസത്തോടെ അവരുടെ കളികൾ നോക്കിനിന്നു
പെട്ടെന്ന് ഒരു വലിയ തിര വന്ന്, വന്നതിനേക്കാൾ വേഗത്തിൽ എന്നെയും കൂട്ടി കടലിലേക്ക് മടങ്ങിയപ്പോൾ ഒന്നു നിലവിളിക്കാൻ പോലും എനിയ്ക്കായില്ല..
എന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം ഓടിയെത്തി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അസിയാക്ക വെള്ളത്തിൽ നിന്നും എന്നെ കോരിയെടുക്കുമ്പോൾ എനിയ്ക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല. എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നുഅപ്പോ ഉപ്പു വെള്ളത്തിന്റെ ചുവയായിരുന്നു വായിൽ ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവർക്കും ആശ്വാസമായി. എനിക്ക് കുഴപ്പമൊന്നും ഇല്ല എന്ന സമാധാനത്തോടെ എല്ലാവരും നിൽക്കുമ്പോഴാണ്, എന്റെ ഒരു ചെരിപ്പ് കടലിൽ പോയത് അറിയുന്നത്. പിന്നെ എന്റെ ചെരിപ്പ് കടലിൽ പോയെന്നും പറഞ്ഞ് കരയുകയായിരുന്നു ഞാൻ
ന്റെ കരച്ചിൽ മാറ്റാൻ, ബാക്കിയുള്ള ചെരിപ്പും കടലിലേക്ക് എറിഞ്ഞ് കൊടുത്താൽ രണ്ട് ചെരുപ്പുകളും കടലമ്മ ഒരുമിച്ചു തിരിച്ചു തരും എന്ന് അസിയാക്ക ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ അടുത്തുണ്ടായിരുന്ന ചെരിപ്പും അസിയാക്ക കടലിലേക്ക് എറിയുന്നത് കണ്ട് ഞാനും വിചാരിച്ചു, രണ്ടും ഇപ്പോൾ തിരിച്ചു വരും എന്ന്.!
ഒരുപക്ഷേ, മീനുകളും മറ്റും തിന്നതിന്റെ ബാക്കിയായി മൂന്നാം പക്കം തിരിച്ചെത്തേണ്ടിയിരുന്ന എനിക്കു പകരം എന്റെ ചെരിപ്പുകൾ കടൽക്കരയിൽ തിരിച്ചെത്തിയിരുന്നോ ആവോ.?!
ഓർമ്മകൾ പിന്നിട്ടുപോയ വർഷങ്ങളെ മാറ്റിനിർത്തി
വീൽ ചെയർ മണലിൽ ആഴ്ന്ന് പോയ ചാലുകൾ തീർത്ത് കടലിന്റെ തൊട്ടടുത്താണ് ഞാനിപ്പോൾ എന്നെ ഓർമ്മപ്പെടുത്തായി കടലിനെ തൊടാനെത്തി വലിഞ്ഞു. എന്റെ തളർന്ന കാലുകളെ ഇക്കിളിയാക്കാനോടിയെത്തിയ തിരകളെ ഞാൻ മെല്ലെ തൊട്ടു ആ നിമിഷം ഒരു നൊമ്പരങ്ങളുമില്ലാതെ എല്ലാം മറന്നയാഹ്ലാദത്തിൽ ചിതറിയ പൊട്ടിച്ചിരികൾ കുളിർക്കാറ്റിൻ ചിലമ്പുകളായി തിരമാലകൾക്കൊപ്പം കടലിലൊടുങ്ങി.

Friday, October 29, 2010

വെളിപാടുകൾ


ചില വെളിപാടുകളാണ്
നീറുന്ന പരിഭവങ്ങളായി
ഉള്ളുപൊള്ളിച്ചത്.

വിശപ്പറിയാത്തവന്റെ
അവശേഷിപ്പുകൾ
ആരുടെയോ ഒരു നേരത്തെ
വിശപ്പകറ്റുന്നുവെന്ന്.

തേച്ചുമിനുക്കി
തരംതരം മാറ്റി മാറിയുടുക്കുന്ന
ആർഭാടങ്ങൾക്കറിയുമോ
മുഷിഞ്ഞു കീറിപ്പറിഞ്ഞ
ഉടയാടകളെ.

സുഖലോലുപതയുടെ
മണിമാളികയിൽ
മയങ്ങുമ്പോൾ
മേൽക്കൂര ചോർന്നൊലിക്കുന്ന
കണ്ണീരു കാണുമോ

മോഹങ്ങൾ മുരടിച്ചുപോയ
ദീർഘനിശ്വാസങ്ങളെ
കണ്ടില്ലെന്നു നടിച്ചു
ലക്ഷങ്ങളാൽ മേനി
മോടികൂട്ടുന്ന
കല്ല്യാണച്ചന്തകൾ..

അർഹതകൾ
അവഗണിക്കപ്പെടുന്നവർക്കിടയിൽ
അജ്ഞത നടിക്കുന്ന
പുറം മോടികളുടെ പോക്കറ്റ്
തടിച്ചു വീർക്കുന്നുവെന്നും
നേരിന്റെ നോവറിഞ്ഞ
ചില വെളിപാടുകളാണ്.

Monday, September 27, 2010

ഓർമ്മകളുടെ തിരുമുറ്റം








മലയിൽ തറവാട്.

‘മലയിൽ’ എന്ന പേര് സൂചിപ്പിച്ചതു പോലെ തറവാട് നിൽക്കുന്നത് ഏറെ ഉയരത്തിലാണ്.താഴെ നിന്നു നോക്കിയാൽ ആകാശം തൊട്ടുനിൽക്കുന്ന മരങ്ങൾ.മുകളിലേക്ക് കയറിപ്പോവാനായി കറുത്ത ഉരുളൻ കല്ലുകൾ ചേർത്തുവെച്ച കല്പടവുകൾ. താഴെനിന്നും മുകൾവരെ പടവുകൾക്കിരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന വെള്ളയും ചുമപ്പും നിറങ്ങളിൽ കടലാസുപൂക്കൾമുകളിലേക്കെത്തിയാൽ വീടിന്റെ മുറ്റം വരെ രണ്ടുവശത്തും വെട്ടിനിർത്തിയ ഇലച്ചെടികൾ.
പിച്ചവെച്ച് നടന്നു തുടങ്ങിയതിവിടെ.


ഇടക്ക് എപ്പോഴോ ഞങ്ങളുടെ കുടുംബം അവിടെനിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെട്ടെങ്കിലും(കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്തു നിന്നും ഏകദേശം 55 കിലോമീറ്റർ ദൂരം വരുന്ന നിലമ്പൂരിനടുത്തുള്ള ചുങ്കത്തറയിലേക്ക് ), ഇന്നും അനുഭവങ്ങൾ പച്ചയായ് തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ. അനുഭവങ്ങൾ ഏറെ പകർത്താൻ മാത്രം ഞാൻ അധികനാളൊന്നും അവിടെയുണ്ടായിട്ടില്ല. പക്ഷെ അവിടെ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു പക്ഷെ അവിടെ വളരെക്കാലം താമസിച്ചു വന്നവരെക്കാൾ എനിക്ക് ഓർക്കാനാവുന്നുണ്ട് ആവർത്തിച്ചു പറയാനാവുന്നുണ്ട്. അത്രക്കിഷ്ടമാണ് എനിക്കവിടെ.!
എന്നിട്ടും നീണ്ട ഒരിടവേളക്ക് ശേഷമാണ് എനിക്ക് വീണ്ടും അവിടെയൊന്നു പോവാൻ കഴിഞ്ഞത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം! അതിനു കാരണം എന്റെ ഈ അവസ്ഥ തന്നെരണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കാലുകൾ തളരുന്നതുവരെ സ്കൂൾ അവധിക്കാലങ്ങൾ അവിടെയായിരുന്നു. ഒറ്റയ്ക്ക് ഒരാൾക്ക് നടന്നുപോവാൻ കഴിയാത്ത അങ്ങോട്ട് എനിക്ക് പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
വീടിന്റെ ഒരു വശം ഉയർന്ന് കുത്തനെ നിൽക്കുന്ന തൊടിയിൽ ഒരുപാട് നാടൻ മാവുകളും പറങ്കിയും തെങ്ങുകളും കവുങ്ങുകളും..കൊതിപ്പിക്കുന്ന മണമുള്ള തേനൂറുന്ന രുചിയോടെ നിറയെ തൂങ്ങിയാടുന്ന നാടൻമാങ്ങകൾ ഒന്നു മെല്ലെ കാറ്റുലഞ്ഞാൽ നന്നായി പഴുത്ത മാങ്ങകൾ കൂട്ടമായി ഉതിർന്നു വീഴുംഏതെങ്കിലും നാടൻ മാവുകൾക്കരികിലാവും അന്നു ഞങ്ങൾ കുട്ടികൾ കളിക്കുന്നത് കളിക്കുമ്പോഴും മാങ്ങ വീഴുന്നുണ്ടോ എന്നാവും ഓരോരുത്തരുടെയും ശ്രദ്ധ. മാങ്ങ വീണാൽ ആദ്യം മാവിൻ ചുവട്ടിൽ എത്തുന്നവർക്കത് സ്വന്തം.!
വീടിന്റെ പിറകുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ പാറകളുണ്ട്. അവക്കിടയിലൂടെ സമൃദ്ധമായി ഒഴുകിയെത്തുന്ന ചോലവെള്ളം പനിനീർപോലെ തെളിഞ്ഞതാണ്. ചോലയുടെ തണുപ്പും കുളിരും പച്ചപ്പും അനുഭവിച്ചറിഞ്ഞ് അതിന്റെ അടുത്ത് പോയി ഇരിയ്ക്കാൻ എന്തു രസമായിരുന്നു...!! അവിടെയിരുന്ന് നോക്കിയാൽ താഴെ തൊടിയിലെ കവുങ്ങുകൾക്കരികിലൂടെ തെളിഞ്ഞ് ഒഴുകുന്ന കടലുണ്ടി പുഴ കാണാം
തിങ്ങിനിൽക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ വെയിൽ പൊട്ടുകൾ തെളിയുന്ന തൊടിയിലൂടെ എല്ലാവരുടെയും ഇടയിൽ നിന്നും മാറി അതിലെയൊക്കെ ഒറ്റയ്ക്ക് നടക്കുമായിരുന്നു. പേടിപ്പെടുത്തുന്ന പാറകളുടെ ഇടയിൽ നിന്നും കാലുതെന്നി താഴെക്കെത്തിയാൽ ബാക്കിവെക്കാനൊന്നുമുണ്ടാവില്ലന്നിട്ടും എത്രയോ പേർ ഒരു അപകടവും പറ്റാതെ അവിടെ കളിച്ചു വളർന്നു. അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്ന, കരിയിലകൾ നിറഞ്ഞ തൊടിയിൽ വീണു പരന്നു കിടക്കുന്ന മഞ്ചാടിമണികൾ പെറുക്കി ഞാൻ നടന്നുഇതായിരുന്നു മലയിൽ തറവാട്ടിലെ എന്റെ ബാല്യകാലം.


രു കുടുംബ സംഗമത്തെക്കുറിച്ച് എടുത്ത തീരുമാനം കുഞ്ഞിപ്പ ആപ്പയും( ഉപ്പാന്റെ അനിയൻ) അബ്ദുള്ളാക്കയും (മൂത്താപ്പയുടെ മകൻ) പറഞ്ഞപ്പോൾ ഇങ്ങിനെയൊരു പരിപാടി നേരത്തെയാവാമായിരുന്നു എന്നാണ് എനിക്കാദ്യം തോന്നിയത്.
വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നത് കൊണ്ട് എല്ലാം തിരക്കിട്ടായിരുന്നു. ഒരു കുടുംബത്തിലെ എല്ലാവരും കൂടി സംഗമിക്കുന്നു. അതും മലയിൽ തറവാട്ടിൽ വെച്ച്.
തറവാട്ടിലെ ഗൃഹനാഥനായിരുന്ന അഹമ്മദ്കുട്ടി ഹാജിയുടെയും ഇത്തീരു ഹജ്ജുമ്മയുടെയും പത്തുമക്കളും അവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും. അങ്ങിനെ നീണ്ടുപോവുന്നു. ഇവരെല്ലാം ഒത്തുചേരുന്ന സംഗമം.!
ബന്ധങ്ങളിൽ ഏറ്റവുമടുത്ത (അകാലത്തിൽ വിട്ടുപിരിഞ്ഞ കുഞ്ഞുട്ടി മൂത്താപ്പയും ഈ അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപോയ ഖദീജയുമടക്കം, വലിയാക്ക മൂത്താപ്പയും, ചെറിയത് മൂത്താപ്പയും, അമ്മായികാക്കയും) നമ്മെ വിട്ടുപോയെങ്കിലും അവരുടെ അസാന്നിദ്ധ്യം വിങ്ങുന്ന നൊമ്പരങ്ങളിൽ ഓർമ്മകൾ പുതുക്കി.
കൂട്ടവും കുടംബവും സംഗമിക്കുന്ന പലപല സാഹചര്യങ്ങളുണ്ട്. കല്ല്യാണങ്ങളോ മരണങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാലുണ്ടാവുന്ന ഒത്തുചേരൽ, ആതൊന്നും പക്ഷേ ഇതുപോലെയൊരു കൂട്ടായ്മയാവില്ല.ഓരോരുത്തരും മറ്റിടങ്ങളിലായി കൂടുതൽ സൌകര്യത്തോടെ പുതിയ വീട് വെച്ചും കല്ല്യാണം കഴിഞ്ഞും ആ വലിയ വീടുമായി ഏറെക്കുറെ അകന്നകന്നു പോയിരുന്നു. അവരിൽ പലരെയും ഒന്നു കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരായി മറവിയിൽ മറഞ്ഞിരിക്കുന്നു. അതെല്ലാം പുതുക്കിയെടുക്കാനുള്ള അവസരം.
ഒരു കാലത്ത് ഒരുപാട് അംഗങ്ങൾ ഒന്നിച്ച് താമസിച്ചു വളർന്ന ആ വീട്ടിൽ ഇപ്പോൾ പ്രായമായ മൂത്താപ്പയും മൂത്തുമ്മയും…!ന്നത്തെതിൽ നിന്നും പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന തറവാട്ടിൽ അവരവിടെ താമസിക്കുന്നത് എങ്ങിനെയെന്ന് ഓർത്താൽ ഇന്നത്തെ കാലത്ത് ഒരു അത്ഭുതമാണ്
ആ വീട്ടിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഒറ്റപ്പെട്ടുപോയ തറവാട്ടുമുറ്റത്തെ ഒത്തുചേരലിൽ ഒരു പങ്കാളിയായി ഞാനും…! നിക്ക് അവിടേക്ക് എത്താൻ കഴിഞ്ഞത് അത്ഭുതമായാണ് ഇപ്പോഴും തോന്നുന്നത്. ഷാജിയുടെയും(അനിയത്തിയുടെ ഭർത്താവ്) അളിയാക്കയും (റെജിയുടെ ഭർത്താവ്) നാസിബിന്റെയും (ജ്യേഷ്ഠത്തിയുടെ മകൻ) കൂടെ മൂത്താപ്പമാരുടെ മക്കളുടെയും അമ്മായിമാരുടെ മക്കളുടെയും സഹായത്തോടെ അവിടേക്ക് എത്തപ്പെടാനായതിന്റെ സന്തോഷം മനസ്സിൽ അലതല്ലില്ലാവരും ഏറെ കഷ്ടപ്പെട്ടെങ്കിലും, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവിടെ എത്താൻ കഴിയുമെന്ന് ആ സന്തോഷത്തിൽ നിറഞ്ഞ മനസ്സുമായി എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാനിരുന്നു അതിനിടയിലും ഞാൻ ചുറ്റിലും ശ്രദ്ധിക്കുകയായിരുന്നു. അന്നത്തെ ആറുവയസ്സുകാരിയായി ഓർമ്മകൾ മനസ്സിൽ ഓടിയെത്തി. അന്നത്തെക്കാൾ അധികം മാറ്റമൊന്നും അവിടെയുണ്ടായിട്ടില്ല. ന്നിട്ടും അവിടെ ഞാനൊരു അപരിചിതയായതു പോലെ

രക്തബന്ധം, കുടുംബബന്ധം, മുലകുടിബന്ധം എന്നിങ്ങനെ ഏതൊക്കെ വിധത്തിൽ ബന്ധങ്ങൾ വേർതിരിച്ചാലും അന്യോന്യം കണ്ടാൽ തിരിച്ചറിയാൻ കഴിയണമെങ്കിൽ കൂടുമ്പോൾ ഏറെ ഇമ്പമുണ്ടാക്കുന്നതിന് ഇതുപോലെ കുടുംബങ്ങൾ തമ്മിൽ ഇടക്കൊക്കെ കൂടിച്ചേരൽ അത്യാവശ്യമാണ്. ഒരേ ബന്ധത്തിൽപെട്ടവരായിട്ടും, ഒരേ രക്തത്തിൽ പിറന്നവരായിട്ടും പരസ്പരം കണ്ടും കേട്ടും പറഞ്ഞും എന്തെല്ലാം പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. കഴിഞ്ഞുപോയ കുറെ വർഷങ്ങൾ കൂടിച്ചേരുമ്പോൾ പഴമയും പുതുമയും ഒന്നിക്കുന്നുന്നവരെല്ലാം ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച ഓർമ്മകൾ പുതുക്കിയെടുത്തു. തറവാട്ടിലെ ഇപ്പോഴത്തെ തലമുതിർന്ന (മൊയ്ദീൻകുട്ടി ഹാജി) ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞികാക്ക മൂത്താപ്പാക്ക് കുഞ്ഞാപ്പു മൂത്താപ്പ(അബു ഹാജി) പൊന്നാടയിട്ട് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും വലിയവർക്കുള്ള ക്വിസ്സ് മത്സരങ്ങളും കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി പരിപാടി ഗംഭീരമാക്കി. വിദേശങ്ങളിലായതിനാലും, ദൂരസ്ഥലങ്ങളിൽ പഠിക്കുന്നതുകൊണ്ടുമുള്ള സാ‍ഹചര്യങ്ങൾ കാരണം ഇതിൽ പങ്കാളിയാവാനും കാണാനും കഴിയാത്തവരെ അടുത്ത സംഗമത്തിൽ കാണാൻ കഴിയുമെന്നും (ഇൻഷാ അല്ലാഹ്) വന്നവരെല്ലാം ഇനിയും ഇതുപോലെ എല്ലാ വർഷങ്ങളിലും ഒത്തുകൂടണമെന്ന ഉറപ്പോടെയും അവസാനിക്കാത്ത പ്രതീക്ഷകളോടെ നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു .
അറിഞ്ഞതും പറഞ്ഞതുമൊരുപാട്
അറിയാനും പറയാനും ഇനിയുമൊരുപാട്
മാഞ്ഞുപോവാത്ത ഓർമ്മകളുമായി
ഇനിയുമെന്നാണിങ്ങോട്ട്
ഇതുപോലോരോ വർഷവും
ഒത്തുചേരുമെന്നാശിച്ചു
ഞാനാ തറവാട്ടുമുറ്റത്തുനിന്നും

വിട പറഞ്ഞു



Tuesday, September 21, 2010

ഭാവങ്ങൾ


നാലാൾ കൂട്ടത്തിൽ

മേലാൾ ചമഞ്ഞ്

മാനം മുട്ടിയ

അഹമിഹമികമുലകിൽ

മാനം വിറ്റ് തുലച്ച്

മാറ്റത്തിനു പിറകേ

ഓടിത്തളർന്നു……


ർത്തികളെല്ലാം

കൂട്ട് വിളിച്ചപ്പോൾ

രാപ്പകലറിഞ്ഞില്ല

ചതിക്കുഴികൾ


ആരെയോ പഴിചാരി

മതിയടങ്ങുമ്പോൾ

അഹമെന്തെന്നറിയാതെ

പോവുന്നതെന്തേ.?


ന്യായീകരണങ്ങളാൽ

പഴുതടക്കാനുള്ള

അവസാനത്തെ ആശ്രയമായി

പ്രായശ്ചിത്തവും.