ചിങ്ങത്തിൽ തെളിയുന്ന
ഉഷസ്സിലൊരു പൊന്നൊളിയായ്
വിടരുന്ന പൂക്കാലത്തിൽ
അത്തത്തിൻ നാൾ മുതലൊരു
പൂക്കുടയുമേന്തി വരുന്നു
ഓണം പൊന്നോണം….
അത്തം പത്തിന്
ഓണം തിരുവോണം…..
അത്തപ്പൂക്കളമൊരുക്കിയ മുറ്റത്ത്
വെയിൽനാളം മഞ്ഞപ്പട്ടു വിരിച്ചു…..
ഊഞ്ഞാലാടിയ പൂഞ്ചില്ലയിൽ
പാറിപ്പറന്നൂ പൂത്തുമ്പികൾ…..
നനു നനെ കുതിരും
മഴയുടെ നിറവിൽ
മറഞ്ഞുനിന്നൊരു മഴമേഘത്തിൽ
അത്തം തെളിഞ്ഞപ്പോൾ
ഓണം കറുത്തു……
ഒരുപാട് ഓർമ്മപ്പെടുത്തലുമായാണ് ഓരോ വർഷവും ഓരോരുത്തർക്കും ഓരോ ഓണവും വന്നെത്തുന്നത്….
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയെ ഓർമ്മപ്പെടുത്താനാവണം സ്വാതന്ത്ര്യദിനത്തോടൊപ്പം ഇപ്രാവശ്യം ഓണവും റംസാനും ഒത്തുചേർന്നത്….
ഒരുപാട് മഹിമകൾ കേട്ടുവളർന്ന കേരളം ആഘോഷത്തിൻ ആഹ്ലാദത്തിൽ ആറാടുമ്പോൾ മാനവരാശിയുടെ ഹൃദയത്തിൽ നിറയെ ഇനിയും വറ്റിപോവാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മകൾ ഊട്ടിയുറപ്പിക്കാൻ ഒത്തൊരുമയോടെ എന്നുമെന്നും മുന്നേറാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ….
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.