Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, September 16, 2024

ഓർമ്മയിലെ ഓണത്തെളിമയിൽ...

 


മലയാള മണ്ണിൻ്റെ നെഞ്ചുലക്കുന്ന ദുരന്തത്തിൽ ഒരു വലിയ സങ്കടപ്പെയ്ത്തിൻ്റെ അലകൾ അടങ്ങാത്ത ആഴം നീന്തിക്കടന്നാണ് ഇപ്രാവശ്യം ഓണം വരുന്നത്...

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ഒരു ഗ്രാമം തന്നെ തുടച്ച് നീക്കിയ ആഘാധത്തിൽ നിന്നും നമ്മൾ ഇനിയും മോചിതരായിട്ടില്ല... വർഗവും വർണ്ണവും നോക്കിയിട്ടായിരുന്നില്ല ഓരോ  പ്രതിസന്ധിയിലും നാം ഒത്തൊരുമിച്ചത്... പകരം വെക്കാനാവാത്ത നഷ്ടങ്ങളിൽ നിന്നും അതിജീവിക്കാൻ നാം ഓരോരുത്തരും ഓരോരുത്തരെയും ചേർത്ത് പിടിക്കേണ്ടതുണ്ട്... ആഘോഷങ്ങളും ആചാരങ്ങളും അതിര് വിടാതെ നമ്മെ വിട്ടുപോയവരെ സ്മരിച്ച് കൊണ്ട്, ഒരിക്കലും നികത്താനാവാത്ത  നഷ്‌ടങ്ങളിൽ വേദനയായി അവശേഷിക്കുന്നവർക്ക് വേണ്ടി നമുക്കൊന്നിക്കാം...

ഓണവും നല്ലോരോർമ്മകളാണ്...

മലയാളത്തിൻ മാനവർക്കെല്ലാം  ആമോദത്തോടെ ഒത്തൊരുമിക്കാനൊരവസരവുമാണ്... ചുറ്റിലും നിറയുന്ന ആഘോഷങ്ങളുടെ പൊലിവോടെ എന്നത്തേക്കും ഓർത്തു വെക്കാവുന്ന ഒരുപാട് സന്തോഷങ്ങളുടെ നിറവോടെയും വർണ്ണങ്ങളോടെയും വീണ്ടും ഒരോണം... 

പണ്ട് മുതലുള്ള ഓണക്കാലം ഓർക്കുമ്പോൾ തന്നെ, മുറ്റത്തും തൊടിയിലും മഴത്തുള്ളികളാൽ മഴവില്ല് തിളങ്ങുന്ന ഓരോ പുൽക്കൊടി തുമ്പിലും പലവർണ്ണപ്പൂക്കൾ വിടർന്ന് നിൽക്കുന്ന പൂക്കാലമാണ് മനസ്സിൽ വിരിയുക...


പലവിധ പൂക്കൾ കൊട്ടക്കണക്കിന് ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത്  അങ്ങാടി വാണിഭം സാധാരണക്കാരൻ്റെ കീശ കാലിയാക്കുമ്പോൾ, ഇപ്പോഴും ഓർമകളിൽ നിർമ്മലമായി ഇളം കാറ്റിൽ ഇളകിയാടുന്ന തുമ്പയും തെച്ചിയും ഓണപ്പൂക്കളും അയൽപക്ക മുറ്റത്ത് തൃക്കക്കരക്കോലം വെച്ച് കുഞ്ഞിപ്പൂക്കളം തീർക്കുന്നുണ്ട്... 

കർക്കിടകം കുലംകുത്തി പെയ്തു തീർന്ന ഇടവേളയിൽ ചിങ്ങം പൊൻവെയിൽ പട്ടുടയാട അണിഞ്ഞെത്തുമ്പോൾ  പൂത്തുമ്പികളും പൂമ്പാറ്റകളും ഒരു മൂളിപ്പാട്ടോടെ ആഘോഷത്തിമിർപ്പിലാകും... 


ഓർമയുടെ ഓണത്തെളിമയിൽ എൻ്റെ കുട്ടിക്കാലം വലിയ ആഘോഷങ്ങളോ സന്തോഷങ്ങളോ നിറഞ്ഞതായിരുന്നില്ല....  കൂടപ്പിറപ്പുകളും കൂട്ടുകാരും സ്കൂളിന് പത്ത് ദിവസങ്ങൾ ഓണാവധി കിട്ടിയ സന്തോഷത്തിൽ ആർപ്പുവിളികളോടെ ഓടിക്കളിക്കുന്നതും ആഹ്ലാദത്തോടെ ഊഞ്ഞാലാടുന്നതും ഒരു ജനൽപ്പുറക്കാഴ്ചകൾ മാത്രമായി എന്നിൽ ഒതുങ്ങിയിരുന്നു.... 


ഏകന്തതകൾ മടുപ്പിച്ച നാളുകൾ ഓരോന്നായി മറയുമ്പോൾ, ഓണത്തിൻ്റെ ഒരു മാസം മുമ്പേ എൻ്റെ ഓണക്കാലത്തെ ആർഭാടമായി വരവറിയിച്ചിരുന്നത് റേഡിയോയിലെ വിവിധ നിലയങ്ങളാണ്... അതിലൂടെ  ഓണപാട്ടുകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ശബ്ദരേഖകളും നേരിട്ട് കാണുന്നതിനേക്കാൾ മികവോടെ മനസ്സിൽ പതിഞ്ഞിരുന്നു.... 

അത് പോലെ ഒരു  പ്രത്യേകതയായിരുന്നു,  ഓണവിശേഷങ്ങൾ കൊണ്ട്  നിറപ്പകിട്ടാർന്ന മാസികകളും വാർഷികപ്പതിപ്പുകളും... അതെല്ലാം കിട്ടാവുന്നിടത്ത് നിന്നെല്ലാം സംഘടിപ്പിച്ച് ഒരു വർഷം കൊണ്ട് വായിച്ച് തീർക്കാനാവാത്ത കഥകളും നോവലുകളും ആഴ്ചകൾ കൊണ്ട് ആവേശത്തോടെ വായിച്ചു തീർത്തു... 

മാവേലിയും പൂക്കളവും കഥകളിയും ചിത്രങ്ങൾ ആലേഖനം ചെയ്ത് ഓണാശംസ കാർഡുകൾ കിട്ടുന്നതായിരുന്നു ആ കാലത്തെ മറ്റൊരു വലിയ സന്തോഷം... പ്രിയപ്പെട്ട ആരുടെയൊക്കെയോ മനോഹരമായ ഓണം ആശംസാ സന്ദേശങ്ങളുമായി പുഞ്ചിരി മായാത്ത മുഖത്തോടെ പോസ്റ്റ്മാൻ ചിങ്ങമാസത്തിലെ ഓരോ ദിവസങ്ങളിലും പടികടന്ന് വന്നിരുന്നു...

വീടിന് മുമ്പിലുള്ള വലിയ മൈതാനത്ത് നിന്നും, ഓണത്തിൻ്റെ അന്ന് പകൽ മുഴുവൻ പലതരം ഓണക്കളികളുടെ ആരവങ്ങൾ കാതിൽ അലക്കും... ഉത്രാട ദിനത്തിലും തിരുവോണ നാളിലും അയൽപക്കങ്ങളിലെ ഓരോ വീട്ടിലെയും സ്നേഹങ്ങൾ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് തൂക്ക് പാത്രം നിറച്ച് വ്യത്യസ്തമായ അട, അരി, പരിപ്പ്, സേമിയപായസങ്ങൾ കൊണ്ടാണ് എന്നെ കാണാൻ വന്നിരുന്നത്... ഒന്നും ഒഴിവാക്കാതെ പലതരം പായസമധുരം മത്ത് നിറച്ച് അന്നത്തെ വൈകുന്നേരം ആകുമ്പോഴേക്കും മറ്റൊരു പരുവത്തിലാകും വീട്ടിൽ എല്ലാവരും...


റേഡിയോയിലെ പ്രക്ഷേപണങ്ങളിൽ നിന്നും ടിവിയിലെ ശ്രോതാവായി മാറിയപ്പോൾ ഓണം മറ്റൊരു തലത്തിലേക്കായി... ടിവിയിൽ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ നാലഞ്ച് മണിക്കൂർ ബാഹുല്യത്തിലും വിവിധ പരസ്യങ്ങളുടെ മേമ്പൊടികളോടെ മടുപ്പില്ലാതെ ചാനലുകൾ മാറ്റി മാറി കളിച്ചു...  എണ്ണിയാലൊടുങ്ങാത്ത ഓണം സ്പെഷ്യൽ പരിപാടികൾ എല്ലാം കണ്ട് വീട്ടിനകത്ത് തന്നെ ഒതുങ്ങിക്കൂടി പുറത്തിറങ്ങാതെ ആഘോഷിച്ചിരുന്ന ഓണക്കാലങ്ങൾ... വീണ്ടും അടുത്ത വർഷത്തിലെ ഓണാഘോഷത്തിലേക്ക് തിരിച്ച് വരാനായി ടിവിയിലെ മാവേലി മടങ്ങി പോകും... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, ആരും മിണ്ടിപ്പറയാനില്ലാത്ത ഒരു നീണ്ട ഇടവേളയുടെ മടുപ്പോടെ ഞാനും  കാത്തിരിക്കും... അതായിരുന്നു അന്നത്തെ ഓണം... 


ജോലി കിട്ടിയതിന് ശേഷമാണ് ഓണപരിപാടികൾ നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും... ജാതിമത ഭേദമന്യേ സഹപ്രവർത്തകർ ഒരുമിച്ച് ഓണത്തെ വരവേൽക്കുമ്പോൾ എല്ലാവരുടെയും കൂട്ടത്തിൽ ഓണം ആഘോഷിക്കാൻ ഒരു തുടക്കകാരിയുടെ ചമ്മലോടെ ഞാനും ഉണ്ടായിരുന്നു... ഡ്യൂട്ടിയുടെ ഇടവേള നേരങ്ങളിൽ രാവിലെ പൂക്കളമൊരുക്കാനും, കളിതമാശകൾ പറയാനും, ഓണക്കോടിയിൽ  എല്ലാവർക്കും ഒപ്പം കൂടി സെൽഫി  ഫോട്ടോകളെടുക്കാനും... വേഷം കെട്ടിയ മാവേലി തമ്പുരാൻ ഓരോ സെക് ഷനിലും കയറിയിറങ്ങി മധുരം നൽകി ഓണവിശേഷങ്ങൾ പങ്കു വെക്കുന്നുണ്ടാകും... 

ഉച്ചക്ക്, കായ വറുത്തതും  ശർക്കര ഉപ്പേരിയും ഉപ്പും നെയ്യും സാമ്പാറും രസവും മോരും അവിയലും പുളിശ്ശേരിയും എരിശേരിയും തോരനും പുളിഇഞ്ചിക്കറിയും പപ്പടവും കൂട്ടി വാഴയിലയിൽ വിളമ്പുന്ന ഗംഭീര ഓണസദ്യ... ജോലി കിട്ടുന്നതിന് മുമ്പ് എല്ലാവർക്കും ഒപ്പമിരുന്നുള്ള ഒരു  ഓണസദ്യ ആസ്വദിച്ച് കഴിച്ചിട്ടില്ല... എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ ഒപ്പം ഒരേ നിരയിൽ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോൾ ഓണം ഒരു നാടിൻ്റെ  ഒത്തൊരുമയുടെ ആവേശം കൂടിയാണ് അനുഭവിപ്പിക്കുന്നത്... ഇലയിൽ വിളമ്പിയ ഭക്ഷണം കുഴച്ച് കൂട്ടി ഒടുവിൽ പഴവും കുഴച്ച് പായസ മധുരവും നുണഞ്ഞ് ശ്വാസം വിടാൻ പോലും ഇടമില്ലാതെ അന്നത്തെ ദിവസം മറക്കാനാവാത്ത സന്തോഷത്തിൽ വയറും മനസ്സും നിറയ്ക്കുന്നു പൊന്നോണം....

No comments:

Post a Comment

Monday, September 16, 2024

ഓർമ്മയിലെ ഓണത്തെളിമയിൽ...

 


മലയാള മണ്ണിൻ്റെ നെഞ്ചുലക്കുന്ന ദുരന്തത്തിൽ ഒരു വലിയ സങ്കടപ്പെയ്ത്തിൻ്റെ അലകൾ അടങ്ങാത്ത ആഴം നീന്തിക്കടന്നാണ് ഇപ്രാവശ്യം ഓണം വരുന്നത്...

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ഒരു ഗ്രാമം തന്നെ തുടച്ച് നീക്കിയ ആഘാധത്തിൽ നിന്നും നമ്മൾ ഇനിയും മോചിതരായിട്ടില്ല... വർഗവും വർണ്ണവും നോക്കിയിട്ടായിരുന്നില്ല ഓരോ  പ്രതിസന്ധിയിലും നാം ഒത്തൊരുമിച്ചത്... പകരം വെക്കാനാവാത്ത നഷ്ടങ്ങളിൽ നിന്നും അതിജീവിക്കാൻ നാം ഓരോരുത്തരും ഓരോരുത്തരെയും ചേർത്ത് പിടിക്കേണ്ടതുണ്ട്... ആഘോഷങ്ങളും ആചാരങ്ങളും അതിര് വിടാതെ നമ്മെ വിട്ടുപോയവരെ സ്മരിച്ച് കൊണ്ട്, ഒരിക്കലും നികത്താനാവാത്ത  നഷ്‌ടങ്ങളിൽ വേദനയായി അവശേഷിക്കുന്നവർക്ക് വേണ്ടി നമുക്കൊന്നിക്കാം...

ഓണവും നല്ലോരോർമ്മകളാണ്...

മലയാളത്തിൻ മാനവർക്കെല്ലാം  ആമോദത്തോടെ ഒത്തൊരുമിക്കാനൊരവസരവുമാണ്... ചുറ്റിലും നിറയുന്ന ആഘോഷങ്ങളുടെ പൊലിവോടെ എന്നത്തേക്കും ഓർത്തു വെക്കാവുന്ന ഒരുപാട് സന്തോഷങ്ങളുടെ നിറവോടെയും വർണ്ണങ്ങളോടെയും വീണ്ടും ഒരോണം... 

പണ്ട് മുതലുള്ള ഓണക്കാലം ഓർക്കുമ്പോൾ തന്നെ, മുറ്റത്തും തൊടിയിലും മഴത്തുള്ളികളാൽ മഴവില്ല് തിളങ്ങുന്ന ഓരോ പുൽക്കൊടി തുമ്പിലും പലവർണ്ണപ്പൂക്കൾ വിടർന്ന് നിൽക്കുന്ന പൂക്കാലമാണ് മനസ്സിൽ വിരിയുക...


പലവിധ പൂക്കൾ കൊട്ടക്കണക്കിന് ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത്  അങ്ങാടി വാണിഭം സാധാരണക്കാരൻ്റെ കീശ കാലിയാക്കുമ്പോൾ, ഇപ്പോഴും ഓർമകളിൽ നിർമ്മലമായി ഇളം കാറ്റിൽ ഇളകിയാടുന്ന തുമ്പയും തെച്ചിയും ഓണപ്പൂക്കളും അയൽപക്ക മുറ്റത്ത് തൃക്കക്കരക്കോലം വെച്ച് കുഞ്ഞിപ്പൂക്കളം തീർക്കുന്നുണ്ട്... 

കർക്കിടകം കുലംകുത്തി പെയ്തു തീർന്ന ഇടവേളയിൽ ചിങ്ങം പൊൻവെയിൽ പട്ടുടയാട അണിഞ്ഞെത്തുമ്പോൾ  പൂത്തുമ്പികളും പൂമ്പാറ്റകളും ഒരു മൂളിപ്പാട്ടോടെ ആഘോഷത്തിമിർപ്പിലാകും... 


ഓർമയുടെ ഓണത്തെളിമയിൽ എൻ്റെ കുട്ടിക്കാലം വലിയ ആഘോഷങ്ങളോ സന്തോഷങ്ങളോ നിറഞ്ഞതായിരുന്നില്ല....  കൂടപ്പിറപ്പുകളും കൂട്ടുകാരും സ്കൂളിന് പത്ത് ദിവസങ്ങൾ ഓണാവധി കിട്ടിയ സന്തോഷത്തിൽ ആർപ്പുവിളികളോടെ ഓടിക്കളിക്കുന്നതും ആഹ്ലാദത്തോടെ ഊഞ്ഞാലാടുന്നതും ഒരു ജനൽപ്പുറക്കാഴ്ചകൾ മാത്രമായി എന്നിൽ ഒതുങ്ങിയിരുന്നു.... 


ഏകന്തതകൾ മടുപ്പിച്ച നാളുകൾ ഓരോന്നായി മറയുമ്പോൾ, ഓണത്തിൻ്റെ ഒരു മാസം മുമ്പേ എൻ്റെ ഓണക്കാലത്തെ ആർഭാടമായി വരവറിയിച്ചിരുന്നത് റേഡിയോയിലെ വിവിധ നിലയങ്ങളാണ്... അതിലൂടെ  ഓണപാട്ടുകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ശബ്ദരേഖകളും നേരിട്ട് കാണുന്നതിനേക്കാൾ മികവോടെ മനസ്സിൽ പതിഞ്ഞിരുന്നു.... 

അത് പോലെ ഒരു  പ്രത്യേകതയായിരുന്നു,  ഓണവിശേഷങ്ങൾ കൊണ്ട്  നിറപ്പകിട്ടാർന്ന മാസികകളും വാർഷികപ്പതിപ്പുകളും... അതെല്ലാം കിട്ടാവുന്നിടത്ത് നിന്നെല്ലാം സംഘടിപ്പിച്ച് ഒരു വർഷം കൊണ്ട് വായിച്ച് തീർക്കാനാവാത്ത കഥകളും നോവലുകളും ആഴ്ചകൾ കൊണ്ട് ആവേശത്തോടെ വായിച്ചു തീർത്തു... 

മാവേലിയും പൂക്കളവും കഥകളിയും ചിത്രങ്ങൾ ആലേഖനം ചെയ്ത് ഓണാശംസ കാർഡുകൾ കിട്ടുന്നതായിരുന്നു ആ കാലത്തെ മറ്റൊരു വലിയ സന്തോഷം... പ്രിയപ്പെട്ട ആരുടെയൊക്കെയോ മനോഹരമായ ഓണം ആശംസാ സന്ദേശങ്ങളുമായി പുഞ്ചിരി മായാത്ത മുഖത്തോടെ പോസ്റ്റ്മാൻ ചിങ്ങമാസത്തിലെ ഓരോ ദിവസങ്ങളിലും പടികടന്ന് വന്നിരുന്നു...

വീടിന് മുമ്പിലുള്ള വലിയ മൈതാനത്ത് നിന്നും, ഓണത്തിൻ്റെ അന്ന് പകൽ മുഴുവൻ പലതരം ഓണക്കളികളുടെ ആരവങ്ങൾ കാതിൽ അലക്കും... ഉത്രാട ദിനത്തിലും തിരുവോണ നാളിലും അയൽപക്കങ്ങളിലെ ഓരോ വീട്ടിലെയും സ്നേഹങ്ങൾ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് തൂക്ക് പാത്രം നിറച്ച് വ്യത്യസ്തമായ അട, അരി, പരിപ്പ്, സേമിയപായസങ്ങൾ കൊണ്ടാണ് എന്നെ കാണാൻ വന്നിരുന്നത്... ഒന്നും ഒഴിവാക്കാതെ പലതരം പായസമധുരം മത്ത് നിറച്ച് അന്നത്തെ വൈകുന്നേരം ആകുമ്പോഴേക്കും മറ്റൊരു പരുവത്തിലാകും വീട്ടിൽ എല്ലാവരും...


റേഡിയോയിലെ പ്രക്ഷേപണങ്ങളിൽ നിന്നും ടിവിയിലെ ശ്രോതാവായി മാറിയപ്പോൾ ഓണം മറ്റൊരു തലത്തിലേക്കായി... ടിവിയിൽ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ നാലഞ്ച് മണിക്കൂർ ബാഹുല്യത്തിലും വിവിധ പരസ്യങ്ങളുടെ മേമ്പൊടികളോടെ മടുപ്പില്ലാതെ ചാനലുകൾ മാറ്റി മാറി കളിച്ചു...  എണ്ണിയാലൊടുങ്ങാത്ത ഓണം സ്പെഷ്യൽ പരിപാടികൾ എല്ലാം കണ്ട് വീട്ടിനകത്ത് തന്നെ ഒതുങ്ങിക്കൂടി പുറത്തിറങ്ങാതെ ആഘോഷിച്ചിരുന്ന ഓണക്കാലങ്ങൾ... വീണ്ടും അടുത്ത വർഷത്തിലെ ഓണാഘോഷത്തിലേക്ക് തിരിച്ച് വരാനായി ടിവിയിലെ മാവേലി മടങ്ങി പോകും... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, ആരും മിണ്ടിപ്പറയാനില്ലാത്ത ഒരു നീണ്ട ഇടവേളയുടെ മടുപ്പോടെ ഞാനും  കാത്തിരിക്കും... അതായിരുന്നു അന്നത്തെ ഓണം... 


ജോലി കിട്ടിയതിന് ശേഷമാണ് ഓണപരിപാടികൾ നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും... ജാതിമത ഭേദമന്യേ സഹപ്രവർത്തകർ ഒരുമിച്ച് ഓണത്തെ വരവേൽക്കുമ്പോൾ എല്ലാവരുടെയും കൂട്ടത്തിൽ ഓണം ആഘോഷിക്കാൻ ഒരു തുടക്കകാരിയുടെ ചമ്മലോടെ ഞാനും ഉണ്ടായിരുന്നു... ഡ്യൂട്ടിയുടെ ഇടവേള നേരങ്ങളിൽ രാവിലെ പൂക്കളമൊരുക്കാനും, കളിതമാശകൾ പറയാനും, ഓണക്കോടിയിൽ  എല്ലാവർക്കും ഒപ്പം കൂടി സെൽഫി  ഫോട്ടോകളെടുക്കാനും... വേഷം കെട്ടിയ മാവേലി തമ്പുരാൻ ഓരോ സെക് ഷനിലും കയറിയിറങ്ങി മധുരം നൽകി ഓണവിശേഷങ്ങൾ പങ്കു വെക്കുന്നുണ്ടാകും... 

ഉച്ചക്ക്, കായ വറുത്തതും  ശർക്കര ഉപ്പേരിയും ഉപ്പും നെയ്യും സാമ്പാറും രസവും മോരും അവിയലും പുളിശ്ശേരിയും എരിശേരിയും തോരനും പുളിഇഞ്ചിക്കറിയും പപ്പടവും കൂട്ടി വാഴയിലയിൽ വിളമ്പുന്ന ഗംഭീര ഓണസദ്യ... ജോലി കിട്ടുന്നതിന് മുമ്പ് എല്ലാവർക്കും ഒപ്പമിരുന്നുള്ള ഒരു  ഓണസദ്യ ആസ്വദിച്ച് കഴിച്ചിട്ടില്ല... എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ ഒപ്പം ഒരേ നിരയിൽ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോൾ ഓണം ഒരു നാടിൻ്റെ  ഒത്തൊരുമയുടെ ആവേശം കൂടിയാണ് അനുഭവിപ്പിക്കുന്നത്... ഇലയിൽ വിളമ്പിയ ഭക്ഷണം കുഴച്ച് കൂട്ടി ഒടുവിൽ പഴവും കുഴച്ച് പായസ മധുരവും നുണഞ്ഞ് ശ്വാസം വിടാൻ പോലും ഇടമില്ലാതെ അന്നത്തെ ദിവസം മറക്കാനാവാത്ത സന്തോഷത്തിൽ വയറും മനസ്സും നിറയ്ക്കുന്നു പൊന്നോണം....

No comments:

Post a Comment