Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Tuesday, December 17, 2013

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ 
പ്രായം പതിനാറോ പതിനെട്ടോ.....? !




ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു. 
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല. 
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും. 
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്. 
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. 
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ. 

6 comments:

  1. Well Said Maari...especially in this occasion...when A year has gone by since the Delhi incident...
    Yesterday Saw a report on television too that the Saudi govt is also amending its law where by the minimum age for a woman to marry will be 18 yrs...
    Hope n Pray that all the Women also Has a SAY in their marriage...

    ReplyDelete
  2. സ്വന്തം അവകാശങ്ങളെ കുറിച്ച് പൂർണ്ണ ബോധമുള്ള,പ്രതികരിക്കാൻ കഴിയുന്ന ഒരു സ്ത്രീ സമൂഹം ഉയർത്തെഴുന്നേൽക്കട്ടെ.

    ReplyDelete
  3. ഒട്ടും ബേജാറവണ്ടാ. മുസ്ലിം സമൂഹം വിദ്യയിലൂടെ വിജയം കണ്ടു തുടങ്ങി.അത്തരക്കാർക്കറിയാം എപ്പോ കെട്ടിക്കണമെന്ന്. അതിന് മുല്ലാക്കമാരുടെ ഫത്വവ വേണ്ട. ആശംസകളോടെ...............

    ReplyDelete
  4. ആശംസകള്‍ മാരി!

    ReplyDelete
  5. great well done keep it going ,all the best mariyath

    ReplyDelete

Tuesday, December 17, 2013

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ 
പ്രായം പതിനാറോ പതിനെട്ടോ.....? !




ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു. 
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല. 
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും. 
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്. 
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. 
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ. 

6 comments:

  1. Well Said Maari...especially in this occasion...when A year has gone by since the Delhi incident...
    Yesterday Saw a report on television too that the Saudi govt is also amending its law where by the minimum age for a woman to marry will be 18 yrs...
    Hope n Pray that all the Women also Has a SAY in their marriage...

    ReplyDelete
  2. സ്വന്തം അവകാശങ്ങളെ കുറിച്ച് പൂർണ്ണ ബോധമുള്ള,പ്രതികരിക്കാൻ കഴിയുന്ന ഒരു സ്ത്രീ സമൂഹം ഉയർത്തെഴുന്നേൽക്കട്ടെ.

    ReplyDelete
  3. ഒട്ടും ബേജാറവണ്ടാ. മുസ്ലിം സമൂഹം വിദ്യയിലൂടെ വിജയം കണ്ടു തുടങ്ങി.അത്തരക്കാർക്കറിയാം എപ്പോ കെട്ടിക്കണമെന്ന്. അതിന് മുല്ലാക്കമാരുടെ ഫത്വവ വേണ്ട. ആശംസകളോടെ...............

    ReplyDelete
  4. ആശംസകള്‍ മാരി!

    ReplyDelete
  5. great well done keep it going ,all the best mariyath

    ReplyDelete