Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, May 24, 2014


വായനാവസന്തം

        വായനയുടെ വസന്തം വിടരുന്നത് ആദ്യം നമ്മുടെ സ്വന്തം ജീവിതത്തിലാണ്.... പിന്നെ അതിന്റെ നന്മ നമ്മള്‍ മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിക്കുന്നു. കുട്ടിക്കാലത്ത് ആദ്യാക്ഷരം എഴുതി വായിച്ചെടുക്കുമ്പോള്‍, അത് പിന്നെ കൂട്ടക്ഷരങ്ങളായി എഴുതിത്തുടങ്ങുന്ന വാക്കുകള്‍, വരികള്‍ നാവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ ചെന്നു പതിയുന്ന വായനയുടെ തുടക്കം.... ഓരോ വാക്കും തപ്പിത്തടഞ്ഞ് പറഞ്ഞും എഴുതിയും പഠിച്ചതെല്ലാം ജീവിതകാലം മുഴുവന്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
     
നമ്മുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത് വായനയിലൂടെയുള്ള അറിവിലൂടെയാണ്. നേരിട്ടുള്ള അനുഭവത്തിന്റെ സാക്ഷ്യം തന്നെയാണ് വായനയിലൂടെ ഉണ്ടാവുന്നതും..... നാം സ്വയം അറിയാന്‍, മറ്റുള്ളവരെ അറിയാന്‍, ജീവിതത്തിന്റെ നന്മയെ തിരിച്ചറിയാന്‍ വായന വളരെയധികം സഹായിക്കുന്നു.
     
ഒരു പ്രത്യേകദിനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളില്ലാതെ വായനക്കായി സമയം കണ്ടെത്താനും വായിക്കാനും വായിക്കുന്നവര്‍ എന്നും ശ്രമിച്ചിരുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമായ ഈ കാലത്താണ് വായനദിനം എന്ന പേരില്‍ ജൂണ്‍ 19 ആചരിക്കുന്നതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നത്. ആ ദിനത്തിലെങ്കിലും വായിക്കണം എന്ന നിര്‍ബന്ധത്താലാണ് ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു പുസ്തകമെങ്കിലും എടുക്കാനും വായിക്കാനും മുതിരുന്നത്. അപ്പോഴാണ് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രസക്തിയുണ്ടാവുന്നത്.
     
വായനക്കാരന്റെ തെരഞ്ഞെടുപ്പില്‍ നല്ലതേത്, മോശമേത് എന്ന് തിരിച്ചറിഞ്ഞ് എന്ത് വായിക്കണം, എങ്ങനെ വായിക്കണം എന്നത് അവരുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ വായനാ ശീലം വളര്‍ത്തിയെടുക്കാനായാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാമെന്ന സ്ഥിതി വരും.
     
ഇന്നത്തെ കാലത്ത് വായനക്കുള്ള വിവര സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രചാരവും പ്രാധാന്യവും നല്‍കിക്കൊണ്ട് നവമാധ്യമങ്ങളേറെയുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ വിവരങ്ങള്‍ കാണാനും അറിയാനും വായിക്കാനും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്റര്‍നെറ്റിന്റെയും മറ്റു വിവര സാങ്കേതികവിദ്യകളുടെയും കടന്നു കയറ്റത്തിലൂടെ പുസ്തകങ്ങളിലൂടെ നേരിട്ട് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്ന അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തില്‍ വായനക്കുള്ള അവസരങ്ങള്‍ അവയിലൂടെ സൃഷ്ടിക്കപ്പെടുമെങ്കിലും പുസ്തകത്തിലൂടെയുള്ള വായനാനുഭവത്തിന്റെ ആസ്വാദനം അതില്‍ കുറവാണ്.
     
വായനയുടെ തലങ്ങള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. വായനയെ സാധാരണ കഥകള്‍, കവിതകള്‍, നോവലുകള്‍, കുറ്റാന്വേഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതാനുഭവങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പൊതുവിവരങ്ങള്‍ നല്‍കുന്ന ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞ് വളരെയധികം പ്രാധാന്യത്തോടെ സമീപിക്കുന്നവരാണ് വായിക്കുന്നവരില്‍ ഏറെയും. വായന പൊതുവിജ്ഞാനത്തില്‍ അറിവു നേടാനുള്ള ഏക ഉപാധി എന്ന നിലയില്‍, വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികള്‍ തന്നെയാവും.
     
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായന നിര്‍ബന്ധമാണ്. അതിനുവേണ്ടി മാത്രമായും വായിക്കുന്നവരേറെയുണ്ട്. അവര്‍ക്ക് പഠിക്കാനും പരീക്ഷ എഴുതാനും മത്സരങ്ങളില്‍ പങ്കെടുക്കാനും, ഉയര്‍ന്ന ലക്ഷ്യത്തിലെത്താനും പഠനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടെയും വായനയെ ആശ്രയിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ ലൈബ്രറി (സി.എച്ച്. മുഹമ്മദ്‌കോയ ലൈബ്രറി)യില്‍ വരുന്നവര്‍ അധികവും അവരുടെ സിലബസ് അടിസ്ഥാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാര്‍ത്ഥമാണ് വരുന്നത്. അതല്ലാത്തവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള റഫറന്‍സിനുവേണ്ടിയും വരുന്നുണ്ട്. അവര്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വളരെ ഗഹനമായ രീതിയില്‍ ആധികാരികമായി റഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാ വിഷയങ്ങളും ഇംഗ്ലീഷ് അടിസ്ഥാനമായതിനാല്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്നും കൂടുതലായി പോകുന്നത്.
     
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതൊരു അക്കാദമിക് ലൈബ്രറിയാണ്. അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. മുപ്പത്തിമൂന്നോളം ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളോട് കൂടിയ മെയിന്‍ ലൈബ്രറിയാണ് ഗ്രാജുവേറ്റ് മുതല്‍ തുടര്‍ന്നുള്ള എല്ലാ പഠനവിഷയങ്ങള്‍ക്കും പുറത്തുനിന്നും വരുന്നവര്‍ ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സിലബസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും, ഭാഷാസാഹിത്യ വിഷയങ്ങളുടെയും, വിദേശഭാഷയുടെയും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഇവിടത്തെ വിശാലമായ ലൈബ്രറിയിലുണ്ട്.
     
ഗവേഷണ പഠനവിഷയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. എങ്കിലും കൂടുതലായി ഇവിടെ വരുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡായ കോളേജുകളുടെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് അക്കാദമിക് ലൈബ്രറിയില്‍ വരുന്നത്. അതല്ലാത്തവര്‍ റഫറന്‍സിനു വേണ്ടി വരുന്നുണ്ട്. പുറത്തു നിന്നും വരുന്നവര്‍ ഒരു ദിവസം ലൈബ്രറി ഉപയോഗിക്കുന്നതിനും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാവണം. പൊതുവെ പഠന വിഷയങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകൃതികള്‍ പുറത്തേക്ക് പോവുന്നതും വായിക്കുന്നതും കുറവാണ്. അതിനുവേണ്ടി ആളുകള്‍ വരുന്നതും വളരെ കുറവാണ്.
     
ഓരോ വായനയും നമ്മുടെ ഇഷ്ടങ്ങളാണ്.... വായന നമ്മുടെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുക്കലുകളാണ്. അത് പഠനത്തിനു വേണ്ടിയായാലും കാര്യഗൗരവത്തോടെ വായിച്ചു മനസ്സിലാക്കാനായാലും. അതിലപ്പുറം നമുക്കിഷ്ടപ്പെട്ട വായനയുടെ സുന്ദരാനുഭവം നിര്‍വ്വചിക്കാനാവാത്ത ഒരു അനുഭവസാക്ഷ്യമാണ്.

4 comments:

  1. വായനയുടെ പ്രസക്തിയെ കുറിചുള്ള ലേകനം വളരെ ഉചിതമായി...പ്രത്യേകിച്ച് ജൂണ്‍ 19 ന് വായന ദിനം ആയി ആചരിക്കുന്ന വേളയില്‍...
    കുഞ്ഞുണ്ണി മാഷ്‌ വായനെ ക്കുറിച്ച് എഴുതിയ കവിത ഓര്മ വരുന്നു...
    മലയാളികളുടെ ഒരു കാലത്ത് ശീലം ആയിരുന്ന വായന ശീലം തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു കൊണ്ടു...

    ReplyDelete
  2. വായിച്ച് വായിച്ച് സന്തോഷം കണ്ടെത്തിയ ഓരാള്‍, പക്ഷെ പഠിക്കാനായി അധികം വായിച്ചിട്ടും ഇല്ല്യതാനും..നല്ല ലേഖനം

    ReplyDelete
  3. വായന ഒരു ഹരമായിരുന്നു. ഇപ്പോള്‍ പക്ഷെ അതിന് വളരെ കുറവ് വന്നിരിയ്ക്കുന്നു

    ReplyDelete

Saturday, May 24, 2014


വായനാവസന്തം

        വായനയുടെ വസന്തം വിടരുന്നത് ആദ്യം നമ്മുടെ സ്വന്തം ജീവിതത്തിലാണ്.... പിന്നെ അതിന്റെ നന്മ നമ്മള്‍ മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിക്കുന്നു. കുട്ടിക്കാലത്ത് ആദ്യാക്ഷരം എഴുതി വായിച്ചെടുക്കുമ്പോള്‍, അത് പിന്നെ കൂട്ടക്ഷരങ്ങളായി എഴുതിത്തുടങ്ങുന്ന വാക്കുകള്‍, വരികള്‍ നാവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ ചെന്നു പതിയുന്ന വായനയുടെ തുടക്കം.... ഓരോ വാക്കും തപ്പിത്തടഞ്ഞ് പറഞ്ഞും എഴുതിയും പഠിച്ചതെല്ലാം ജീവിതകാലം മുഴുവന്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
     
നമ്മുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത് വായനയിലൂടെയുള്ള അറിവിലൂടെയാണ്. നേരിട്ടുള്ള അനുഭവത്തിന്റെ സാക്ഷ്യം തന്നെയാണ് വായനയിലൂടെ ഉണ്ടാവുന്നതും..... നാം സ്വയം അറിയാന്‍, മറ്റുള്ളവരെ അറിയാന്‍, ജീവിതത്തിന്റെ നന്മയെ തിരിച്ചറിയാന്‍ വായന വളരെയധികം സഹായിക്കുന്നു.
     
ഒരു പ്രത്യേകദിനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളില്ലാതെ വായനക്കായി സമയം കണ്ടെത്താനും വായിക്കാനും വായിക്കുന്നവര്‍ എന്നും ശ്രമിച്ചിരുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമായ ഈ കാലത്താണ് വായനദിനം എന്ന പേരില്‍ ജൂണ്‍ 19 ആചരിക്കുന്നതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നത്. ആ ദിനത്തിലെങ്കിലും വായിക്കണം എന്ന നിര്‍ബന്ധത്താലാണ് ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു പുസ്തകമെങ്കിലും എടുക്കാനും വായിക്കാനും മുതിരുന്നത്. അപ്പോഴാണ് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രസക്തിയുണ്ടാവുന്നത്.
     
വായനക്കാരന്റെ തെരഞ്ഞെടുപ്പില്‍ നല്ലതേത്, മോശമേത് എന്ന് തിരിച്ചറിഞ്ഞ് എന്ത് വായിക്കണം, എങ്ങനെ വായിക്കണം എന്നത് അവരുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ വായനാ ശീലം വളര്‍ത്തിയെടുക്കാനായാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാമെന്ന സ്ഥിതി വരും.
     
ഇന്നത്തെ കാലത്ത് വായനക്കുള്ള വിവര സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രചാരവും പ്രാധാന്യവും നല്‍കിക്കൊണ്ട് നവമാധ്യമങ്ങളേറെയുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ വിവരങ്ങള്‍ കാണാനും അറിയാനും വായിക്കാനും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്റര്‍നെറ്റിന്റെയും മറ്റു വിവര സാങ്കേതികവിദ്യകളുടെയും കടന്നു കയറ്റത്തിലൂടെ പുസ്തകങ്ങളിലൂടെ നേരിട്ട് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്ന അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തില്‍ വായനക്കുള്ള അവസരങ്ങള്‍ അവയിലൂടെ സൃഷ്ടിക്കപ്പെടുമെങ്കിലും പുസ്തകത്തിലൂടെയുള്ള വായനാനുഭവത്തിന്റെ ആസ്വാദനം അതില്‍ കുറവാണ്.
     
വായനയുടെ തലങ്ങള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. വായനയെ സാധാരണ കഥകള്‍, കവിതകള്‍, നോവലുകള്‍, കുറ്റാന്വേഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതാനുഭവങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പൊതുവിവരങ്ങള്‍ നല്‍കുന്ന ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞ് വളരെയധികം പ്രാധാന്യത്തോടെ സമീപിക്കുന്നവരാണ് വായിക്കുന്നവരില്‍ ഏറെയും. വായന പൊതുവിജ്ഞാനത്തില്‍ അറിവു നേടാനുള്ള ഏക ഉപാധി എന്ന നിലയില്‍, വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികള്‍ തന്നെയാവും.
     
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായന നിര്‍ബന്ധമാണ്. അതിനുവേണ്ടി മാത്രമായും വായിക്കുന്നവരേറെയുണ്ട്. അവര്‍ക്ക് പഠിക്കാനും പരീക്ഷ എഴുതാനും മത്സരങ്ങളില്‍ പങ്കെടുക്കാനും, ഉയര്‍ന്ന ലക്ഷ്യത്തിലെത്താനും പഠനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടെയും വായനയെ ആശ്രയിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ ലൈബ്രറി (സി.എച്ച്. മുഹമ്മദ്‌കോയ ലൈബ്രറി)യില്‍ വരുന്നവര്‍ അധികവും അവരുടെ സിലബസ് അടിസ്ഥാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാര്‍ത്ഥമാണ് വരുന്നത്. അതല്ലാത്തവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള റഫറന്‍സിനുവേണ്ടിയും വരുന്നുണ്ട്. അവര്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വളരെ ഗഹനമായ രീതിയില്‍ ആധികാരികമായി റഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാ വിഷയങ്ങളും ഇംഗ്ലീഷ് അടിസ്ഥാനമായതിനാല്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്നും കൂടുതലായി പോകുന്നത്.
     
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതൊരു അക്കാദമിക് ലൈബ്രറിയാണ്. അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. മുപ്പത്തിമൂന്നോളം ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളോട് കൂടിയ മെയിന്‍ ലൈബ്രറിയാണ് ഗ്രാജുവേറ്റ് മുതല്‍ തുടര്‍ന്നുള്ള എല്ലാ പഠനവിഷയങ്ങള്‍ക്കും പുറത്തുനിന്നും വരുന്നവര്‍ ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സിലബസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും, ഭാഷാസാഹിത്യ വിഷയങ്ങളുടെയും, വിദേശഭാഷയുടെയും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഇവിടത്തെ വിശാലമായ ലൈബ്രറിയിലുണ്ട്.
     
ഗവേഷണ പഠനവിഷയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. എങ്കിലും കൂടുതലായി ഇവിടെ വരുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡായ കോളേജുകളുടെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് അക്കാദമിക് ലൈബ്രറിയില്‍ വരുന്നത്. അതല്ലാത്തവര്‍ റഫറന്‍സിനു വേണ്ടി വരുന്നുണ്ട്. പുറത്തു നിന്നും വരുന്നവര്‍ ഒരു ദിവസം ലൈബ്രറി ഉപയോഗിക്കുന്നതിനും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാവണം. പൊതുവെ പഠന വിഷയങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകൃതികള്‍ പുറത്തേക്ക് പോവുന്നതും വായിക്കുന്നതും കുറവാണ്. അതിനുവേണ്ടി ആളുകള്‍ വരുന്നതും വളരെ കുറവാണ്.
     
ഓരോ വായനയും നമ്മുടെ ഇഷ്ടങ്ങളാണ്.... വായന നമ്മുടെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുക്കലുകളാണ്. അത് പഠനത്തിനു വേണ്ടിയായാലും കാര്യഗൗരവത്തോടെ വായിച്ചു മനസ്സിലാക്കാനായാലും. അതിലപ്പുറം നമുക്കിഷ്ടപ്പെട്ട വായനയുടെ സുന്ദരാനുഭവം നിര്‍വ്വചിക്കാനാവാത്ത ഒരു അനുഭവസാക്ഷ്യമാണ്.

4 comments:

  1. വായനയുടെ പ്രസക്തിയെ കുറിചുള്ള ലേകനം വളരെ ഉചിതമായി...പ്രത്യേകിച്ച് ജൂണ്‍ 19 ന് വായന ദിനം ആയി ആചരിക്കുന്ന വേളയില്‍...
    കുഞ്ഞുണ്ണി മാഷ്‌ വായനെ ക്കുറിച്ച് എഴുതിയ കവിത ഓര്മ വരുന്നു...
    മലയാളികളുടെ ഒരു കാലത്ത് ശീലം ആയിരുന്ന വായന ശീലം തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു കൊണ്ടു...

    ReplyDelete
  2. വായിച്ച് വായിച്ച് സന്തോഷം കണ്ടെത്തിയ ഓരാള്‍, പക്ഷെ പഠിക്കാനായി അധികം വായിച്ചിട്ടും ഇല്ല്യതാനും..നല്ല ലേഖനം

    ReplyDelete
  3. വായന ഒരു ഹരമായിരുന്നു. ഇപ്പോള്‍ പക്ഷെ അതിന് വളരെ കുറവ് വന്നിരിയ്ക്കുന്നു

    ReplyDelete